Sunday, October 31, 2021

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 5

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 5

♾️♾️♾️♾️♾️♾️♾️♾️♾️♾️


الوحدة الخامسة :

  الحج


قال تعالی :- ۝وأذّن في النّاس...........فجّ عميق۝


അല്ലാഹു തആല പറഞ്ഞു: നബിയേ ...

ഹജ്ജ് കൊണ്ട് നിങ്ങൾ ജനങ്ങളിൽ വിളംബരം ചെയ്യുക. കാൽനടയായും വിദൂരമായ മലമ്പാതകളിലൂടെ വരുന്ന  മെലിഞ്ഞ ഒട്ടകത്തിന്റെ മേൽ  കയറിയും അവർ തങ്ങളുടെ അടുത്ത് വരും.



۝ليشهدوا منٰفع.............البآئس الفقير۝


അവർക്ക് ഉപകാരമുള്ള രംഗങ്ങളിൽ സന്നിഹിതരാവാനും. അള്ളാഹു അവർക്ക് നൽകിയ മൃഗങ്ങളെ അറിയപ്പെട്ട ദിവസങ്ങളിൽ അല്ലാഹുവിന്റെ പേരുച്ചരിച്ച്  ബലിയറുക്കാനും. നിങ്ങൾ അതിൽ നിന്നും ഭക്ഷിക്കുക യും  ദരിദ്രരായ അശരണരായവർക്ക് ഭക്ഷിപ്പിക്കുകയും ചെയ്യുക.


قال رسول اللّه ﷺ : - من حجّ..........ولدت أمّه


നബി (സ്വ) പറഞ്ഞു:

ഈ കഹ്ബയിൽ  വന്ന് ഒരാൾ ഹജ്ജ് ചെയ്തു. അവൻ അനാവശ്യങ്ങൾ ഒന്നും ചെയ്തിട്ടില്ല. അവൻ വേണ്ടാത്തരങ്ങളിലൊന്നും ഏർപെട്ടില്ല. എന്നാൽ അവനെ അവന്റെ ഉമ്മ പ്രസവിച്ചത് പോലെ അവന്റെ മനസ്സിനെ അള്ളാഹു മാറ്റിയെടുക്കും.


البيت الحرام: : മസ്ജിദുൽ ഹറാം 


هو اوّل بيت...........................والإستقرار

നിർഭയത്വത്തിന്റെയും സ്ഥിരത യുടെയും നാട്ടിൽ  സംഗമ ഭൂമിയായും നിർഭയമായും അമ്പിയാക്കളുടെ ഖിബ് ലയായും ജനങ്ങൾക്ക് വേണ്ടി നിർമ്മിക്കപ്പെട്ട ഭൂലോകത്തെ   ആദ്യ ഭവനമാണ് കഅ്ബ. 


وتحيطه ............... ابراهيم


അതിനുചുറ്റും വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. 

സഫ-മർവ,  സംസം,  ഹജറുൽ അസ്‌വദ്,  ഇബ്രാഹിം മഖാം,. 


عدّد اللّه مزاياه ............... والنور


ഖുർആനിൽ അതിന്റെ ഗുണങ്ങൾ അല്ലാഹു എണ്ണി പറഞ്ഞിട്ടുണ്ട്.

അതിനെ അവൻ പ്രകാശത്തിന്റേയും  സന്മാർഗത്തിന്റേയും  കേന്ദ്രമാക്കി. 


وفرض الحجّ ................. معلومات


അതിലേക്ക് ഹജ്ജിന്  പോവൽ നിർബന്ധമാക്കി. 

അറിയപ്പെട്ട ദിവസങ്ങളിൽ അല്ലാഹുവിന്റെ നാമം സ്മരിക്കാൻ വേണ്ടിയും ഉപകാരപ്രദമായ കാര്യങ്ങളിൽ സാക്ഷികളാകാനും   ദുനിയാവിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ അവിടേക്ക് വരുന്നു.. 


مَثَابَة: : സംഗമ ഭൂമി / പുണ്ണ്യ സ്ഥലം

اَمْن :നിർഭയത്വം

اِسْتِقْرَار : സ്ഥിരത

مَرْكَز :കേന്ദ്രം

تُحِيطُ : വലയം ചെയ്യുന്നു

اَلْاَيَات :ദൃഷ്ടാന്തങ്ങൾ

هِدَايَة :സൻമാർഗ്ഗം

نُور :പ്രകാശം

عَدَّدَ : എണ്ണി



الحجّ


قال رسول اللّه ﷺ : العمرة..................إلّا الجنّة


നബി (സ്വ) പറഞ്ഞു :-  ഒരു ഉംറ  മറ്റൊരു ഉംറ വരേയുളള പാപങ്ങൾക്ക്   പ്രായശ്ചിത്തമാണ്. സ്വീകാര്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ  പ്രതിഫലം ഇല്ല


والحجّ المبرور .............. إلى وقت رجوعه


സ്വീകാര്യമായ ഹജ്ജ് എന്നാൽ കുറ്റങ്ങൾ കലരാത്ത ഹജ്ജാണ്. 

ഹജ്ജ് ചെയ്യാൻ ഒരാൾ ഉദ്ദേശിച്ചാൽ ആദ്യമായി തൗബ ചെയ്യണം. അനർഹമായവ തിരിച്ചേൽപ്പിക്കണം , കടങ്ങൾ വീട്ടണം, തിരിച്ച് വരുന്നതുവരെയുള്ള സമയത്ത് താൻ ചെലവ് കൊടുക്കൽ നിർബന്ധമായവർക്കുള്ള ചെലവ് തയ്യാറാക്കണം. 


ويستصحب.................................. معينا عليه


പോയി വരാൻ മതിയാവുന്ന ഹലാലായ സമ്പത്ത് കൂടെ കൊണ്ട് പോവണം ,

പുറപ്പെടുന്നതിനു മുമ്പ് വല്ലതും ധർമ്മം ചെയ്യണം ,

കുടുംബക്കാരോടും സഹോദരങ്ങളോടും കൂട്ടുകാരോടും യാത്ര പറയണം. 

നന്മയെ ഇഷ്ടപ്പെടുന്ന നന്മയുടെ മേൽ സഹായിക്കുന്ന നല്ല കൂട്ടുകാരനെ കൂടെ കൂട്ടണം. 



ويراعي....................................... المناسك


  നല്ല സംസാരവും ഭക്ഷണം നൽകലും നല്ല സ്വഭാവങ്ങൾ പ്രകടിപ്പിക്കലും ശ്രദ്ധിക്കണം.

യാത്രയിലും മറ്റു ആരാധനാ വേളകളിലും ഹദീസിൽ വന്ന ദുആകളും ദിക്റുകളും ഉപയോഗിക്കണം


ويصبر علی................................ والمجادلة


 യാത്രാക്ലേശത്തിലും ജനങ്ങളുടെ ബുദ്ധിമുട്ടിക്കലിലും ക്ഷമിക്കണം. സംസാരം കൊണ്ടും

പ്രവർത്തി കൊണ്ടും  ഒരാളെയും ബുദ്ധിമുട്ടിക്കരുത്.

വാക്കേറ്റവും തർക്കവും ഒഴിവാക്കണം. 


يُخَالِطُ :കലർത്തുക

مَظَالِم :അനർഹമായത്

دَيْن :കടം

يَسْتَصْحِبُ :കൂടെ കൊണ്ട് പോകണം

تَصَدَّقَ :ധർമ്മം ചെയ്യുക

وَدَّعَ :യാത്ര പറയുക

رُفَقَاء :കൂട്ടുകാർ

ُيُرَاعِی :ശ്രദ്ധിക്കുക

مُخَاصَمَة : വാക്കേറ്റം

مُجَادَلَة : തർക്കം

 

أسرار الحجّ

ഹജ്ജിന്റെ രഹസ്യങ്ങൾ



الحجّ عبادة عظيمة ................... عميق


ഹജ്ജ് മഹത്തായ ആരാധനയാണ്. 

ഹജ്ജ് ചെയ്യുന്നവർ അല്ലാഹുവിന്റെ  യാത്രാ സംഘവും അതിഥികളുമാണ്.

എല്ലാ വിദൂര ദിക്കുകളിൽ നിന്നും കഹ്ബയിലേക്ക് അവർ വരുന്നു. 


فيهم الملك...............................والعجم


അവരിൽ രാജാവും പ്രജയും നേതാവും അനുയായിയും  ദരിദ്രനും  ധനികനും കറുത്തവനും  വെളുത്തവനും പുരുഷനും സ്ത്രീയും കുട്ടിയും പ്രായമുള്ള വനും ആരോഗ്യമുള്ളവനും ബലഹീനനും  അറബിയും അനറബിയുമുണ്ട്. 


زيّهم واحد............................... إلا على اساس التقوى


അവരുടെ വേഷം ഒന്നാണ്. അവരുടെ പ്രാർത്ഥന ഒന്നാണ് അവരുടെ ആരാധ്യൻ ഒന്നാണ് . 

അവർ സഹോദരൻമാരാണ്തഖ്‌വ എന്ന മാനദണ്ഢത്തിലല്ലാതെ അവരിൽ ഒരാൾക്കും മറ്റൊരാളെക്കാൾ ശ്രേഷ്ഠത ഇല്ല . 


ماأعظم هٰذاالوفد !..................... العظمى !!!


ഈ യാത്രാസംഘം എത്ര മഹത്വരം ! ഈ ഒരുമിച്ച് കൂടൽ എത്ര മനോഹരം !

മറ്റൊരു മതത്തിലെ ആരാധനയും ഇതിനോട് തുല്യമാവുകയില്ല. 

ഇതിനോട് കിട പിടിക്കുന്ന ഒരു യാത്ര സംഘവും ഒരു മതത്തിലും ഇല്ല  മഹത്തായ മാനുഷിക ഐക്യത്തെ ഉച്ചത്തിൽ വിളിച്ചുപറയുന്ന ഒരുമിച്ച് കൂടൽ.

 

وَفْد :യാത്രാ സംഘം

بَيْتُ الْعَتِيق : പുരാതന ഭവനം / കഹ്ബ

فَجٌّ عَمِيقٌ : വിദൂര ദിക്ക്

مَلِك :രാജാവ്

مَمْلُوك : പ്രജ

سَيِّد :നേതാവ്

مَسُود :അനുയായി

فَقِير :ദരിദ്രൻ

غَنِيّ :ധനികൻ

اَسْوَد : കറുത്തവൻ

اَبْيَض : വെളുത്തവൻ

رَجُل :പുരുഷൻ

اِمْرَأَة :സ്ത്രീ

قَوِيّ : ആരോഗ്യമുള്ളവൻ

ضَعِيف : ബലഹീനൻ

صَبِيّ :കുട്ടി

مُسِنّ :പ്രായമുള്ളവൻ

زِيّ :വേഷം

اِجتِمَاع :ഒരുമിച്ച് കൂടൽ

وَحْدَةُ الْاِنْسَانِيَّة : മാനുഷിക ഐക്യം



ഹജ്ജിന്റെ റുക്നുകൾ : 6


1- ഇഹ്റാം ചെയ്യൽ

2- അറഫയിൽ നിൽക്കൽ

3 - ഇഫാളത്തിന്റെ ത്വവാഫ്

4- സ്വഫാ-മർവക്കിടയിൽ സഹ് യ് ചെയ്യൽ

5 - മുടികളയൽ

6 - പ്രധാന റുക്നുകൾക്കിടയിൽ തർത്തീബ്


   വാജിബാത്തുകൾ: 5


1 - മീഖാത്തിൽ നിന്ന് ഇഹ്റാം ചെയ്യൽ

2- മുസ്ദലിഫയിൽ രാപ്പാർക്കൽ

3 - അയ്യാമുത്തശ് രീഖിന്റെ ദിവസങ്ങളിൽ മിനയിൽ രാപ്പാർക്കൽ

4- മൂന്ന് ജംറകളിലേക്ക് കല്ലെറിയൽ

5 - വിടവാങ്ങൽ ത്വവാഫ്



വാജിബാത്തും റുക്നുകളും തമ്മിലുള്ള വ്യത്യാസം :-


വാജിബാത്തുകൾ നഷ്ടപ്പെട്ടാൽ അറവിലൂടെ പരിഹരിക്കാൻ പറ്റും

റുക്നുകൾ നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്. അത് ഒഴിവായാൽ ഹജ്ജ് സ്വഹീഹല്ല


മീഖാത്തുകൾ:


1-ذُوالْحُلَيْفَة

2 -جُحْفَة

3 -قَرْنُ الْمَنَازِل

4 -ذَاتُ عِرق

5 -يَلَمْلَمْ= ഇതാണ് ഇന്ത്യക്കാരുടെ മീഖാത്ത്


വാജിബാത്തും റുക്നുകളും അല്ലാത്തവ സുന്നത്തുകളാണ്. അവ ഹജ്ജിന്റെ പരിപൂർണ്ണതക്ക് ആവശ്യമാണ്

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 4

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 4

الوحدة الرابعة

   أحكام الصّوم

              നോമ്പിന്റെ വിധികൾ


قال تعالی ... ﴿يٰٓأيّها ٱلّذين........لعلّكم تتّقون﴾


അല്ലാഹു തആല പറഞ്ഞു:

ഓ സത്യവിശ്വാസികളെ നിങ്ങളുടെ മുമ്പുള്ളവർക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ് വയുള്ളവരാകാൻ വേണ്ടി.


قال رسول اللّه ﷺ :- ..............سبعين خريفا


നബി ﷺ തങ്ങൾ പറഞ്ഞു :- അല്ലാഹുവിന്റെ മാർഗത്തിൽ ഒരുദിവസം ഒരു അടിമ നോമ്പെടുത്താൽ  ആ ദിവസം കാരണം അല്ലാഹു അവനെ നരകത്തെ തൊട്ട് എഴുപത് വർഷം  വിദൂരത്താക്കുന്നതാണ്.


عن أبي هريرة.....................ان يدع طعامه وشرابه.


അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു : നബി (സ്വ)തങ്ങൾ പറഞ്ഞു :- തിന്മ വാക്ക് പറയലും തിന്മ ചെയ്യലും  ഉപേക്ഷിക്കാത്തവൻ ഭക്ഷണവും വെള്ളവും ഒഴിവാക്കുന്നതിൽ അല്ലാഹുവിന് ഒരു ആവശ്യവും ഇല്ല.


سنن الصّوم

നോമ്പിന്റെ സുന്നത്തുകൾ


١..التسحّر.......................بركة


1..രാത്രിയിലേ 

രണ്ടാമത്തേ പകുതി അത്താഴം കഴിക്കൽ. തീർച്ചയായും അത്താഴം കഴിക്കുന്നതിൽ ബർക്കത്തുണ്ട്. 


٢..تأخير..................................خمسين آية


2. രാത്രിയിൽ നിന്ന് 50 ആയത്ത് ഓതാനുള്ള സമയം ബാക്കിയാകുന്നതുവരെ അത്താഴം കഴിക്കലിനെ പിന്തിപ്പിക്കൽ. 


٣..الغسل.................................قبل الفجر


3..വലിയ അശുദ്ധിക്കുവേണ്ടി സുബഹിക്ക് മുമ്പ് കുളിക്കൽ. 


٤..التّطيّب................................والإكتحال نهارا


4. അത്താഴ സമയം സുഗന്ധം ഉപയോഗിക്കലും പകലിൽ സുഗന്ധം ഉപയോഗിക്കാതിരിക്കലും സുറുമയിടാതിരിക്കലും .


٥..كفّ النّفس...............................وشبهات


5..ഹറാമോ ഹലാലോ എന്ന് തിരിച്ചറിയാത്തകാര്യങ്ങളിൽ നിന്നും വൈകാരികമായ കാര്യങ്ങളിൽ നിന്നും ഹറാമായ കാര്യങ്ങളിൽ നിന്നും ശരീരത്തെ തടയൽ.


٦..إكثار التّلاوة............. ....... الخير


6..ഖുർആൻ പാരായണവും, സ്വദഖയും, ഇഹ്തികാഫ് ഇരിക്കലും, മറ്റു എല്ലാ നല്ല കാര്യങ്ങളും കൂടുതലാക്കൽ. 


٧..تعجيل الفطر................ على الصلاة


7 : നോമ്പ് തുറക്കലിനെ ഉളരിപ്പിക്കലും നിസ്കാരത്തേക്കാൾ മുന്തിക്കലും


٨..كون الفطر..................... الثلاث


8.. നോമ്പ് തുറക്കൽ ഈത്തപ്പഴം കൊണ്ട് പിന്നെ കാരക്ക കൊണ്ട് പിന്നെ വെള്ളം കൊണ്ട് ആകുക . ഇവയിലെല്ലാം പരിപൂർണ്ണമായത് മൂന്നെണ്ണം വീതം ആകലാണ്.


٩..أن يقول عقب الفطر............... إن شاء الله


9..നോമ്പ് തുറന്ന ഉടനെ اللهم لك صمت وعلى رزقك أفطرت ذهب الظمأ وابتلت العروق وثبت الأجر إن شاءالله (അല്ലാഹുവേ..  നിനക്ക് വേണ്ടി ഞാൻ നോമ്പ് നോറ്റു. നിന്റെ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് തുറന്നു. ദാഹം തീർന്നു.ഞരമ്പുകൾ നനഞ്ഞു . അല്ലാഹുവേ നീ ഉദ്ദേശിചാൽ കൂലിയും സ്ഥിരപ്പെട്ടിരിക്കുന്നു) എന്ന് പറയുക


خَرِيف : വർഷം

زُور :തിന്മ

تَسَحُّر :അത്താഴം കഴിക്കൽ

تَطَيُّب :സുഗന്‌ധം ഉപയോഗിക്കൽ

نِصْف: പകുതി

اِكْتِحَال : സുറുമയിടൽ

كَفٌّ : തടയൽ

شَهَوَات : വൈകാരിക കാര്യങ്ങൾ

شُبُهَات : ഹലാലോ ഹറാമോ എന്ന് തിരിച്ചറിയാത്ത കാര്യങ്ങൾ

تَعْجِيل : ളളരിപ്പിക്കൽ / വേഗത്തിലാക്കൽ

رُطَب :ഈത്തപ്പഴം

تَمْر : കാരക്ക

ظَمَأْ.. ദാഹം

عُرُوق :ഞെരമ്പുകൾ

اَجْر :കൂലി


مكروهات الصّوم

നോമ്പിന്റെ കറാഹത്തുക്കൾ


يكره للصّائم السّواك بعد ......... بلا حاجة


നോമ്പുകാരന് കാരണമില്ലാതെ ഉച്ചക്ക് ശേഷം മിസ് വാക്ക് ചെയ്യലും

വായയിൽ വല്ല വസ്തുവും ചവക്കലും 

ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കലും കാറാഹത്താണ്. 


واستعمال الطّيب ................. للشهوة


സുഗന്ധം ഉപയോഗിക്കലും വെള്ളത്തിൽ മുങ്ങലും 

വായിൽ വെള്ളം കൊപ്ലിക്കുന്നതിലും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലും അമിതമാക്കലും .

വികാരമുണർത്തുന്ന രീതിയിൽ ഇണങ്ങിച്ചേരലും കറാഹത്താണ്. 

 

ومن خلاف الأولی.......................والفصد


നോമ്പുകാരൻ കൊത്തി വെക്കലും, കൊമ്പ് വെക്കലും, 

സുറുമയിടലും ُخِلاَف الْأَوْلَىയാണ്



وجوب الفطر وجوازه

നോമ്പ് മുറിക്കൽ നിർബന്ധമുള്ളതും  അനുവദനീയമുള്ളതും

يجب الفطر.................................أو العطش


ശക്തമായ ദാഹം വിശപ്പ്,  രോഗം,  എന്നിവ കാരണമായി അവന്റെ ശരീരമോ അല്ലെങ്കിൽ ശരീരത്തിലെ ഒരു അവയവമോ അല്ലെങ്കിൽ ഒരു അവയവത്തിന്റെ  ഉപകാരമോ നശിക്കുമെന്ന് ഭയപ്പെട്ടാൽ നോമ്പ് മുറിക്കൽ നിർബന്ധമാണ്. 


ولإنقاذ حيوان .......... على أولادهما


ബഹുമാനിക്കപ്പെടുന്ന ജീവികളെ രക്ഷപ്പെടുത്താൻ  വേണ്ടിയും  

ഗർഭിണിയും  പാലൂട്ടുന്നവളും തന്റെ കുട്ടികളുടെ മേൽ ഭയപ്പെട്ടാലും നോമ്പ് മുറിക്കൽ നിർബന്ധമാണ്. 


ويجوز الفطر...........................ولتخليص مال


പ്രയാസമുള്ള രോഗത്തിന് വേണ്ടിയും, ഹലാലായ ദീർഘ യാത്രയ്ക്ക്  വേണ്ടിയും,  സമ്പത്ത് സംരക്ഷിക്കാൻ വേണ്ടിയും നോമ്പ് മുറിക്കൽ അനുവദനീയമാണ്.


وصوم المسافر أحبّ ................ أفضل


ബുദ്ധിമുട്ടില്ലെങ്കിൽ യാത്രക്കാരൻ നോമ്പ് നോൽക്കലാണ് ഏറ്റവും നല്ലത്. ബുദ്ധിമുട്ടിനെ ഭയപ്പെട്ടാൽൽ നോമ്പ് മുറിക്കലാണ് ഏറ്റവും ഉത്തമം.


والمريض إن .................. أفطر


ഒരു രോഗിയുടെ രോഗം സുബഹിയുടെ തൊട്ടുമുമ്പ് സുഖമായാൽ അവന് നോമ്പ് നോൽക്കൽ നിർബന്ധമാണ്. പിന്നീട്

രോഗം മടങ്ങി വന്നാൽ നോമ്പ് മുറിക്കാവുന്നതാണ്. 


وكذا العامل............................... أفطر

ഇപ്രകാരം പ്രയാസമേറിയ ജോലി ചെയ്യുന്ന ജോലിക്കാരനും നോമ്പ് നോൽക്കൽ നിർബന്ധമാണ്.

പിന്നീട് നോമ്പ് അവന് പ്രയാസമായാൽ നോമ്പു മുറിക്കാവുന്നതുമാണ്.


مَضْغْ : ചവക്കൽ

ذَوْق : രുചിച്ച് നോക്കൽ

اِنْغِمَاس :മുങ്ങൽ

فَم : വായ

اِكْتِحَال : സുറുമയിടൽ

مُباششَرَة : ഇണങ്ങിച്ചേരൽ

فَصْد : കൊത്തിവെക്കൽ

حِجَامَة : കൊമ്പ് വെക്കൽ

مُبَالَغَة : അമിതമാക്കൽ

اِنْقَاذ :രക്ഷപ്പെടുത്തൽ

تَخْلِيص : സംരക്ഷിക്കൽ

عَطْش ..

جُوع :വിശപ്പ്

حَامِل :ഗർഭിണി

شَاقَّة : പ്രയാസകരമായ


القضاء والفدية : ഖളാ ഹും ഫിദ് യയും


يجب قضاء صوم....................... بعذر


 റമദാനിലെ നോമ്പ് കാരണമില്ലാതെ നഷ്ടപ്പെട്ടാൽ ഉടനെ ഖളാഅ് വീട്ടലും

കാരണത്തോട് കൂടെ  നഷ്ടപ്പെട്ടാൽ അടുത്ത റമളാനിന്

 മുമ്പ് ഖളാഅ് വീട്ടലും നിർബന്ധമാണ്.


فمن أخّره........................مدّ لكلّ يوم


കാരണമില്ലാതെ അടുത്ത റമദാൻ വരുന്നത് വരെ ഖളാഅ് വീട്ടലിനെ ഒരാൾ പിന്തിച്ചാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഓരോ മുദ്ദും നൽകൽ നിർബന്ധമാണ്.. 

വർഷങ്ങൾ ആവർത്തിക്കൽ കൊണ്ട് മുദ്ദും ആവർത്തിക്കും.


فإن مات قبل........................ للفوات


ഖളാഅ് വീട്ടുന്നതിന് മുമ്പ് മരണപ്പെട്ടാൽ അവൻ കുറ്റക്കാരനാകും. അവന്റെ അനന്തര സ്വത്തിൽ നിന്ന് ഓരോ ദിവസത്തിന് രണ്ടു മുദ്ദ് വീതം നൽകുകയും വേണം. 

ഒരു മുദ്ദ് നോമ്പ് പിന്തിപ്പിച്ചതിനും ഒരു മുദ്ദ് നഷ്ടപ്പെടുത്തിയതിനും 


فإن كان التّأخير......................... للفوات 


ഇനി കാരണത്തോട് കൂടെയാണ് പിന്തിപ്പിച്ചത് എങ്കിൽ അവന് കുറ്റമില്ല. നോമ്പ് നഷ്ടപ്പെട്ടതിന് ഒരു മുദ്ദ് മാത്രം നിർബന്ധമാണ്.. 


ومن فاته بعذر.....................إثم ولا فدية


ഒരാൾക്ക് കാരണതോട് കൂടെ നോമ്പ് നഷ്ടമാവുകയും ഖളാഅ് വീട്ടൽ സൗകര്യമാകുന്നതിന് മുമ്പ് മരണപ്പെടുകയും ചെയ്താൽ അവന് കുറ്റമോ ഫിദ് യയോ ഇല്ല.


وإذا أفطرت......................... إلا القضاء


ഗർഭിണിയോ പാലൂട്ടുന്നവളോ കുട്ടിയുടെ മേൽ മാത്രം ഭയപ്പെട്ട് കൊണ്ട് നോമ്പ് ഒഴിവാക്കിയാൽ ഖളാഅ് വീട്ടുന്നതോടൊപ്പം ഓരോ ദിവസത്തിനും ഒരു മുദ്ദ് നൽകൽ നിർബന്ധമാണ്.  സ്വന്തം ശരീരത്തിന്റെ മേലിലോ അല്ലെങ്കിൽ കുട്ടിയുടെയും ശരീരത്തിന്റെയും മേലിലോ ഭയപ്പെട്ടു നോമ്പു ഒഴിവാക്കിയാൽ ഖളാഅ് വീട്ടൽ മാത്രം നിർബന്ധമാണ്


ويجب مع................................ النهار


പിഴവോടെയോ കാരണം ഇല്ലാതെയോ റമളാനിലെ നോമ്പ് ഒഴിവാക്കിയവന്റെ മേൽ പകലിൽ ബാക്കിയുള്ള സമയം നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ഖളാഅ് വീട്ടുന്നതോടൊപ്പം നിർബന്ധമാണ്. പകലിൽ

 മുസ്ലിമായവനും ബോധം തെളിഞ്ഞവനും അവരണ്ടും (ഖളാ ഹും ഇംസാകും) സുന്നത്താണ്. 


ومن زال........................... الإتمام


നോമ്പ് ഒഴിവാക്കിയവനായിരിക്കെ ഒരാളുടെ കാരണം നീങ്ങിയാൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ അവന് സുന്നത്താണ്. 

നോമ്പുകാരനായിരിക്കെ കാരണം നീങ്ങിയാൽ നോമ്പ് പൂർത്തിയാക്കൽ അവന്  നിർബന്ധമാണ്.


 الكفارة مع القضاء

ഖളാഹ് വീട്ടുന്നതോടൊപ്പം കഫാറത്ത് നൽകൽ


 يجب مع القضاء .....ـ ............ لأجل الصوم


സ്വയ ഇഷ്ടപ്രകാരം അറിഞ്ഞ് കൊണ്ട് മന:പൂർവ്വം ലൈംഗിക ബന്ധം കൊണ്ട് റമളാനിലെ നോമ്പ് നഷ്ടപ്പെടുത്തിയവന്റെ മേൽ ഉടനെ ഖളാഹ് വീട്ടലും കഫാറത്തും നിർബന്ധമാണ്. നോമ്പ് നഷ്ടപ്പെടുത്തിയ കാരണം അവൻ കുറ്റക്കാരനുമാണ്.


بشرط كون ............... كل اليوم


 നോമ്പ് നഷ്ടപ്പെടുത്തിയത് ലൈംഗിക ബന്ധം കൊണ്ട് മാത്രമാകലും എല്ലാ ദിവസം അവൻ നോമ്പെടുക്കാൻ യോഗ്യനുമായിരിക്കലും ശർത്ത്വാണ്.

സംയോഗം ചെയ്യപ്പെട്ടവളുടെ മേൽ ഖളാഹ് മാത്രമേ നിർബന്ധമുള്ളൂ


وهي هنا عتق ............... أو فقيرا مدا مدا


ഇവിടെ കഫാറത്ത് വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കലാണ് അതിന് കഴിവില്ലെങ്കിൽ തുടർച്ചയായി അറുപത് ദിവസം നോമ്പ് നോൽക്കലാണ് അതിന് കഴിവില്ലെങ്കിൽ അറുപത് മിസ്കീൻ മാർക്കോ ഫഖീറുമാർക്കോ ഓരോ മുദ്ധ് ഭക്ഷണം നൽകലാണ്.

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 3

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 3


الوحدة الثالثة

َشَهْرُ رَمَضَان റമളാൻ മാസം


قَالَ تَعَالَی :﴿شهر رمضان ..............فَلْيَصُمْهُ﴾


അല്ലാഹു പറഞ്ഞു: മനുഷ്യന്‌ വഴികാട്ടിയും സത്യാ സത്യ വിവേചനത്തിനും സൻമാർഗ്ഗദർശനത്തിനുമുള്ള വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി ഖുർആൻ ഇറക്കപ്പെട്ട റമളാൻ മാസം .

അത് കൊണ്ട് നിങ്ങളിൽ നിന്ന് ആരെങ്കിലും ആ മാസത്തിൽ സന്നിഹിതരായാൽ അവൻ നോമ്പനുഷ്ടിക്കട്ടെ


قَالَ رَسُول اللهﷺ : من صام..................مِنْ ذَنْبِهِ


നബി (സ്വ) പറഞ്ഞു: വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ച് കൊണ്ടും ആരെങ്കിലും റമളാൻ മാസത്തിൽ നോമ്പനുഷ്ടിച്ചാൽ അവന്റെ മുൻ കഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ് .



 صِيَامُ رَمَضَان

റമളാനിലെ നോമ്പ്


صِيَامُ رمضان ............. طاهر


റമളാനിലെ നോമ്പ് മതത്തിൽ അനിഷേധ്യമായി അറിയപ്പെട്ടതാണ് .

പ്രായപൂർത്തിയും ബുദ്ധിയും ശുദ്ധിയുമുള്ള കഴിവുള്ള എല്ലാ മുസ് ലിമിനും നോമ്പ് നിർബന്ധമാണ്.


فلايجب الصوم ......... وعاجز


 അപ്പോൾ ജന്മനാ അവിശ്വാസിയായവൻ, ഭ്രാന്തൻ, കുട്ടി, അശക്തൻ എന്നിവർക്ക് അദാആയും ഖളാ ആയും നോമ്പ് നിർബന്ധമില്ല


 و الصبي يجب .............. على الصوم


നോമ്പിന്  കഴിവുള്ള കുട്ടിയെ ഏഴ് വയസ്സാൽ നോമ്പ് കൊണ്ട് കൽപിക്കലും പത്ത് വയസ്സ് പൂർത്തിയാൽ നോമ്പ് നോൽക്കാത്തതിന് അടിക്കലും രക്ഷിതാവിന്റെ മേൽ നിർബന്ധമാണ്.


والعاجز من ............. برؤه


അശക്തൻ എന്നാൽ വാർദ്ധക്യം കാരണമോ സുഖപ്പെടുന്ന് പ്രതീക്ഷയില്ലാത്ത രോഗം കാരണമോ നോമ്പ് നോറ്റാൽ ശക്തമായ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവനാണ് .അപ്പോൾ അവൻ ഓരോ നോമ്പിനും ഒരു മു ദ്ധ് ഭക്ഷണം നൽകൽ നിർബന്ധമാണ്.


 وَاَمَّالْحَائِضُ ............... القضاء

അപ്പോൾ ഹൈളുകാരിക്കും നിഫാസുകാരിക്കും നോമ്പ് ഹറാമാണ് അവർ നോമ്പെടുത്താൽ സ്വഹീഹാകുകയുമില്ല എങ്കിലും അവർക്ക് ഖളാഹ് വീട്ടൽ നിർബന്ധമാണ് 


 مَعْلُوم :അറിയപ്പെട്ടത്

بِالضَّرُورَة : അനിഷേധ്യമായി

مُطِيقٌ :കഴിവുള്ള വൻ

بُرؤْ :സുഖപ്പെടൽ


هِلاَلُ رَمَضَان റമളാൻ മാസപ്പിറവി


يَجِبُ................. ثلاثين


മാസം കാണൽ കൊണ്ടോ ശഹ്ബാൻ 30 പൂർത്തീകരിക്കൽ കൊണ്ടോ റമളാനിലെനോമ്പ് നിർബന്ധമാകും


فقد قال رسول اللهﷺ : إذا رأيتم ............ تلاثين يوما 


നബി ﷺ പറഞ്ഞിരിക്കുന്നു : "നിങ്ങൾ മാസം കണ്ടാൽ നോമ്പ് എടുക്കുകയും മാസം കണ്ടാൽ നോമ്പ് മുറിക്കുകയും ചെയ്യുക നിങ്ങളുടെ മേൽ മേഘം മൂടപ്പെട്ടാൽ മുപ്പത് ദിവസം നോമ്പ് നോൽക്കുക "


فيجب ............ إن صدقه فيها

അപ്പോൾ മാസം കണ്ട ഓരോ വ്യക്തിക്കും മറ്റൊരാൾ കണ്ട് സത്യമാക്കിയ ആൾക്കും നോമ്പ് നിർബന്ധമാകും


 على أهل البلد ............... بالأمارة الظاهرة


നീതിമാനായ ആൾ മാസം കണ്ട് ഖാളിയുടെ അടുക്കൽ സാക്ഷ്യം നിൽക്കുകയും ഖാളി സ്ഥിരപ്പെടുത്തുകയും ചെയ്താൽ ആ നാട്ടുകാർക്ക് മുഴുവൻ നോമ്പ് നിർബന്ധമാകും. ഇപ്രകാരം പരക്കെ പ്രചാരത്തിലുള്ള സത്യസന്ധമായ വാർത്തകൾ കൊണ്ടും പ്രകടമായ അടയാളങ്ങൾ കൊണ്ടും നോമ്പ് നിർബന്ധമാകും


وإذا ثبت رؤيته ............. لا البعيد


ഒരു നാട്ടിൽ മാസം കണ്ട് എന്ന് സ്ഥിരപ്പെട്ടാൽ   ആ നാട്ടിന്റെ അടുത്ത നാട്ടുകാർക്കും ആ വിധി ബാധകമാണ് വിദൂര നാടുകൾക്കില്ല


ومن سافر ................... أوله


ഒരാൾ മാസം കണ്ട നാട്ടിൽ നിന്നും ഉദയം വ്യത്യാസപ്പെട്ട ഒരു നാട്ടിലേക്ക് യാത്ര പോയാൽ മാസത്തിന്റെ അവസാനത്തിൽ അവരോട് യോജിക്കുകയും മാസത്തിന്റെ തുടക്കത്തിൽ അവരോട് എതിരാകുകയും ചെയ്യണം


وإذا لم ير هلال ............... وإلا فلا


റമളാൻ 30 കഴിഞ്ഞിട്ടും ശവ്വാൽ മാസം കണ്ടില്ലെങ്കിൽ - ഇസ്ലാമിക നിയമത്തിന്റെ അടിസ്ഥാനത്തിൽ നോമ്പ് എടുത്തതാണെങ്കിൽ നോമ്പ് മുറിക്കണം

അല്ലെങ്കിൽ നോമ്പ് മുറിക്കരുത്


ويسن أن يقول ............... رشد وخير


മാസം കാണുന്ന സമയത്ത് 

الله اكبر اللهم أهله علينا بالأمن والايمان والسلامة والاسلام ربي وربك الله هلال رشد وخير

(അല്ലാഹുവ നിർഭയത്വം കൊണ്ടും ഈമാൻ കൊണ്ടും രക്ഷകൊണ്ടും ഇസ്‌ലാം കൊണ്ടും ഈ മാസത്തെ ഞങ്ങളുടെ മേൽ നീ ഉദിപ്പിക്കണേ ..എന്റെ റബ്ബും നിന്റെ റബ്ബും അല്ലാഹുവാണ്

സൻമാർഗ്ഗത്തിന്റെ യും നന്മയുടെയും മാസമാണ് നീ ) എന്ന് പറയൽ സുന്നത്താണ് .


 هِلَال : മാസപ്പിറവി

اِسْتِكْمَال.. പൂർത്തീകരിക്കൽ

رُؤْيَة : കാണൽ

ثُبُوت : സ്ഥിരപ്പെടൽ

مَطْلَع : ഉദയം

اَلْاَمَارَةُالظَّاهِرَة : പ്രത്യക്ഷമായ അടയാളം

قَرِيب :അടുത്തത്

بَعِيد :വിദൂരം

خَالَفَ : എതിരാകു


فُرُوضُ الصَّوْمِ

നോമ്പിന്റെ ഫർളുകൾ


فُرُوضُ الصوم... ...........وَالتَّعْيِينُ


നോമ്പിന്റെ ഫർളുകൾ രണ്ടാണ്

1-എല്ലാദിവസവും നിയ്യത്ത് ചെയ്യുക

2 - നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക

ഫർള് നോമ്പിന്റെ നിയ്യത്തിൽ രാത്രിയാകലും നിർണ്ണയിക്കലും ശർത്വാണ് .


 فَلَوْشَكَّ هل وقعت .............. هل طلع الفجر ام لا


 അപ്പോൾ നിയ്യത്ത് വെച്ചത് പ്രഭാതത്തിന്റെ മുമ്പാണോ ശേഷമാണോ എന്ന് ഒരാൾ സംശയിച്ചാൽ ആ നിയ്യത്ത് സ്വഹീഹല്ല

എന്നാൽ നിയ്യത്ത് വെച്ചതിന് ശേഷം പ്രഭാതം വെളിവായോ ഇല്ലയോ എന്ന് ഒരാൾ സംശയിച്ചാൽ കുഴപ്പമില്ല.


وكيفية النية .............. لله تعالى


റമളാനിലെ നോമ്പിന്റെ നിയ്യത്തിന്റെ രൂപം:

نَوَيْتُ صَوْمَ غَدٍ عَنْ أَدَاءِ فَرًضِ رَمَضَانِ هَذِهِ السِّنَةِ لِله تَعَالَى

(ഈ വർഷത്തിലെ റമളാനിലെ ഫർളായ നാളത്തെ നോമ്പിനെ അദാആയി അല്ലാഹുവിന് വേണ്ടി നോറ്റ് വീട്ടുവാൻ ഞാൻ കരുതി )


 وَصوم التطوع................ من الفَجْرِ 


സുന്നത്ത് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത്

ചെയ്താൽ മതിയാകും . പക്ഷെ സുബ്ഹി മുതൽ നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കൽ ശർത്വാണ് .


اِثْنَانِ :രണ്ട്

مُفَطِّرَات : നോമ്പ് മുറിയുന്ന കാര്യങ്ങൾ

تَبْيِيتٌ :രാത്രിയിലാകൽ

تَعْيِينٌ :നിർണ്ണയിക്കൽ

نَوَی :കരുതി

شَكَّ : സംശയിച്ചു

طَلَعَ :വെളിവായി

صَوْمُ التَّطَوُّعِ : സുന്നത്ത് നോമ്പ്


 مفطّرات الصّوم

നോമ്പ് മുറിയുന്ന കാര്യങ്ങൾ



مفطّرات الصّوم . . . . .......... تنبل


നോമ്പ് മുറിയുന്ന കാര്യങ്ങൾ നാലെണ്ണമാകുന്നു.

1.. സംയോഗം ചെയ്യൽ

2.. സ്വയംഭോഗം ചെയ്യൽ

3.. ഉണ്ടാക്കി ചർദ്ദിക്കൽ

4.. ഉള്ളിലേക്ക് തടിയുള്ള വല്ലതും പ്രവേശിക്കൽ.


 ولو نخامة ........... تنبل


ഉള്ളിലേക്ക് പ്രവേശിച്ചത് കഫമാണെങ്കിലും അല്ലെങ്കിൽ ഊന് പൊട്ടിവരുന്ന രക്തമാണെങ്കിലും , അല്ലെങ്കിൽ വെറ്റിലയുടെ ചുവപ്പ് കലർന്ന ഉമിനീരാണെങ്കിലും ശരി. 


وإنّما يفطر.................... الدخان


സ്വയം ഇഷ്ട പ്രകാരവും അറിവോട്കൂടിയും മനപ്പൂർവ്വവും ആയാലേ ഈ കാര്യങ്ങൾ കൊണ്ട് നോമ്പ് മുറിയുകയുള്ളൂ. 

താടിയുള്ളവയിൽ പെട്ടതാണ് പുക 


ولا يفطر بــإنزال .... ..... المضمضة


സ്‌ഖലലനം കൊണ്ടും ഉമിനീര് വിഴുങ്ങൽ കൊണ്ടും ഛർദ്ദിക്കൽ കൊണ്ടും വായിൽ വെള്ളം കൊപ്ലിച്ച വെള്ളത്തിന്റെ ശേഷിപ്പ് കൊണ്ടും നോമ്പ് മുറിയില്ല. 


ولا بسبق الماء.................. في الحال


അമിതത്വം കാണിക്കാതെ ശറഹ് അനുശാസിക്കുന്ന കുളിയിലോ വായയിൽ വെള്ളം കൊപ്ലിക്കുന്നതിലോ മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്നതിലോ വെള്ളം ഉള്ളിലേക്ക് ഇറങ്ങൽ കൊണ്ടും. 

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ഫജ്ർ വെളിവാകയും ഉടനെ തന്നെ തുപ്പിക്കളയുകയും ചെയ്യൽ കൊണ്ടും  നോമ്പ് മുറിയുകയില്ല. 


ويعتمد في الفجر...................... أفطر


ഫജ്റാകുന്നതിലും മഗ്‌രിബാകുന്നതിലും അവന്റെ ഉറപ്പിന്റെയോ ഭാവനയുടെയോ മേൽ അവലംബിക്കണം. എങ്കിലും

ഭാവന പ്രകാരം ആദ്യമോ അവസാനമോ ഭക്ഷണം കഴിച്ചു. പിന്നെ അത് പകൽ ആണെന്ന് ബോധ്യമാവുകയും ചെയ്താൽ നോമ്പ് മുറിയും. 


ويحرم للشّاكّ..................آخر اللّيل


സംശയമുള്ളവൻ  പകലിന്റെ അവസാനം ഭക്ഷണം കഴിക്കൽ ഹറാമും രാത്രിയുടെ അവസാനം ഭക്ഷണംകഴിക്കൽ കറാഹത്തുമാണ്


: جِمَاع സംയോഗം

اِسْتِمْنَاء :സ്വയം ഭോഗം

اِسْتِقَاءَة : ഉണ്ടാക്കി ചർദ്ധിക്കൽ

لِثَة :ഊന്

رِيق :ഉമിനീർ

تَنبُل : വെറ്റില

دُخَان : പുക

قَيْء :ചർദ്ധി

اِنْزَال :സ്ഖലനം

لَفَظَ : തുപ്പി

تَبَيَّنَ :വ്യക്തമായി

نُخَامَة : കഫം

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 2

 ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 2

♾️♾️♾️♾️♾️♾️♾️♾️♾️♾️

اَلْوَحْدَةُ الثَّانِيَة

قِسْمَةُ الزَّكَاةِ

സകാത്തിന്റെ വിതരണം


قَالَ تَعَالَی﴿إِنَّمَا الصَّدَقَٰتُ.................حَكِيمٌ﴾


അല്ലാഹു തആല പറഞ്ഞു:

തീർച്ചയായും സകാത്ത് ദരിദ്രർ, അഗതികൾ , സകാത്തിന്റെ ജോലിക്കാർ, പുതുവിശ്വാസികൾ , മോചനം പത്രം എഴുതപ്പെട്ട അടിമകൾ, കടക്കാർ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മയുദ്ധം ചെയ്യുന്നവർ, വഴി യാത്രക്കാർ എന്നിവർക്ക് മാത്രം അവകാശപ്പെട്ടതാണ് ഇത് അല്ലാഹുവിൽ നിന്നുള്ള നിർബന്ധ ബാധ്യതയാണ്. അവൻ  സർവ്വജ്‌ഞാനിയും തന്ത്രജ്‌ഞാനിയും ആണ് .



 شُرُوطُ اَدَءِ الزَّكَاةِ സകാത്ത് വീട്ടുന്നതിന്റെ ശർത്തുകൾ


لِاَدَاءِ الزكاة.................... نيةالدَّافِعِ


സകാത്ത് വീട്ടുന്നതിന് രണ്ട് ശർത്തുകളുണ്ട് 1- നിയ്യത്ത് : ഇത് എന്റെ സമ്പത്തിന്റെ സകാത്താണ് / ഇതെന്റെ ശരീരത്തിന്റെ സകാത്താണ് എന്ന് പറയും പോലെ .

2- സകാത്തിന്റെ അർഹരിൽ നിന്നും എത്തിക്കപ്പെട്ടവർക്ക് നൽകൽ.

കൂട്ടു മുതലിൽ നൽകുന്നവന്റെ നിയ്യത്ത് മതിയാകും.


 وَجَازَ....................... والنية معا


പ്രായപൂർത്തിയും ബുദ്ധിയും തന്റേടവും ഉള്ള മുസ്‌ലിമിനെ സകാത്ത് വിതരണത്തിനും  നിയ്യത്ത് വെക്കുന്ന തിനും ഏൽപിക്കൽ അനുവദനീയമാണ്.


وكذا توكيل ................. لغير معين

ഇപ്രകാരം നിർണ്ണിതനായ ഒരാൾക്ക് നൽകാൻ മറ്റുള്ളവരെ ഏൽപിക്കാവുന്നതാണ് . നിയ്യത്ത് വെക്കാനും നിർണ്ണിതനല്ലാത്ത ആൾക്ക് നൽകാനും എൽപിക്കാൻ പറ്റില്ല.


و أداؤها ........ من التوكيل


 സകാത്ത് സ്വയം നൽകലാണ് ഏൽപിക്കുന്നതിനേക്കാൾ ഉത്തമം.


 وَتَجِبُ................... إن استحق


കുട്ടിയുടെയും ഭ്രാന്തന്റെയും സമ്പത്തിന്റെ സകാത്തിൽ രക്ഷിതാവ് നിയ്യത്ത് ചെയ്യൽ നിർബന്ധമാണ് .

സകാത്തിന് അർഹരായ കുട്ടിക്കുo ഭ്രാന്തനുമുള്ള സകാത്ത് അവരുടെ രക്ഷിതാവിനാണ് നൽകേണ്ടത് .


ولا تعطى هاشميا ولا مطلبيا


നബി കുടുംബത്തിലെ ഹാശിം ,മുത്ത്വലിബ് വംശക്കാർക്ക് സകാത്ത് നൽകാൻ പാടില്ല .


 مُسْتَحِقٌّ :അർഹൻ

دَافِعٌ :നൽകുന്നവൻ

اِعْطَاءٌ :നൽകൽ

تَوْكِيلٌ : ഏൽപിക്കൽ

رَشِيدٌ : തന്റേടമുള്ളവൻ

مَجْنُونٌ : ഭ്രാന്തൻ


اَصْنَافُ الزَّكَاةِ സകാത്ത് നൽകേണ്ട വിഭാഗങ്ങൾ


١ اَلْفَقِيرُ : هو من ...............مَمُونِهِ


1 - ദരിദ്രൻ : തന്റെയും തന്റെ ആശ്രീതരുടെയും ചിലവിന് പര്യാപ്തമായ ജോലിയോ സമ്പത്തോ ഇല്ലാത്തവൻ .


٢ اَلْمِسْكِينُ : هومن قدر .................لَايَكْفِيهِ


2 - അഗതി : സമ്പത്തും ജോലിയും ഉണ്ടെങ്കിലും അത് മതിയാകാത്തയാൾ.


 اَلْعَامِلُ : هو من نصبه ..............وَكَاتِبٍ


3 - ജോലിക്കാരൻ: സകാത്തിന്റെ വിഷയത്തിൽ ഭരണാധികാരി നിയമിച്ചയാൾ ഉദാ: വിതരണക്കാരൻ , എഴുതുന്നവൻ


٤ مُؤَلَّفَةُ الْقَلْبِ : هو من اسلم .................غَيْرِهِ


4- പുതുവിശ്വാസി: ഇസ്ലാമിലേക്ക് കടന്ന് വന്നയാൾ പക്ഷെ അവന്റെ കരുത്ത് ബലഹീനമാണ് അല്ലെങ്കിൽ അവന് സകാത്ത് നൽകൽ കൊണ്ട് മറ്റുള്ളവർ ഇസ്ലാമിലേക്ക് വരൽ പ്രതീക്ഷിക്കപ്പെടുന്ന ഒരു സ്ഥാനം അവനുണ്ട് .


٥ اَلرَّقَبَةُ هو المكاتب ...........صَحِيحَةً


5 - അടിമ : മോചനപത്രം ശരിയായി എഴുതപ്പെട്ടവൻ .


٦ اَلْغَارِمُ : هو من استدان ..............الْبَيْنِ


6 - കടക്കാരൻ: തെറ്റല്ലാത്ത കാര്യത്തിൽ സ്വന്തം ആവശ്യത്തിന് കടം വാങ്ങിയവൻ / പള്ളി പരിപാലനം പോലോത്ത പൊതു നന്മക്ക് വേണ്ടി കടം വാങ്ങിയവൻ / പരസ്പരം ഒത്തുതീർപ്പുണ്ടാക്കാൻ കടം വാങ്ങിയവൻ .


 ٧ سَبِيلُ اللّهِ : هو القائم ..............وَلَوْغَنِيًَّا


7-ധർമ്മ സമരം നടത്തുന്നവൻ : സൗജന്യമായി അല്ലാഹുവിന്റെ മാർഗ്ഗത്തിൽ ധർമ്മ സമരം നടത്തുന്ന യോദ്ധാവ് അവൻ ധനികനാണെങ്കിലും ശരി

 ٨ ـاِبْنُ السَّبِيلِ هو مسافر ................ السفرمِنْهُ


8 - വഴിയാത്രക്കാരൻ: സകാത്തിന്റെ നാട്ടിലൂടെ കടന്ന് പോകുന്ന . യാത്രക്കാരൻ അല്ലെങ്കിൽ സകാത്തിന്റെ നാട്ടിൽ നിന്ന് യാത്ര തുടങ്ങുന്നവൻ .


قِسْمَةُ الزَّكَاةِ بَيْنَ الْاَصْنَافِ

വിഭാഗങ്ങൾക്കിടയിൽ

സകാത്ത് വിതരണം


وَاِذَا قَسَّمَ الإمام.......... الحاجات


ഭരണാധികാരിയാണ് ഓഹരി ചെയ്യുന്നതെങ്കിൽ ലഭ്യമായ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് നൽകലും അവർക്കിടയിൽ തുല്യമാക്കലും ആവശ്യങ്ങൾ തുല്യമാകുന്ന സമയത്ത് ഓരോ വിഭാഗത്തിന്റെ വ്യക്തികൾക്കിടയിൽ തുല്യമാക്കലും നിർബന്ധമാണ്.


وإذا قسم المالك .............. الموجودة


ഉടമസ്ഥനാണ് വിതരണം ചെയ്യുന്നതെങ്കിൽ സകാത്തിന്റെ ജോലിക്കാരൻ ഒഴിവാകിപ്പോകും . ബാക്കിയുള്ള ലഭ്യമായ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കൽ നിർബന്ധമാണ് .


ثم إن انحصر ............... تعميمهم


ഒരു നാട്ടിലെ വിഭാഗത്തിന്റെ വ്യക്തികൾ നിർണ്ണിതമാകുകയും അവരുടെ അത്യാവശ്യങ്ങൾ പൂർത്തീകരിക്കാനുള്ള സമ്പത്ത് ഉണ്ടാകുകയും ചെയ്താൽ അവരെയെല്ലാം ഉൾക്കൊള്ളിക്കൽ നിർബന്ധമാണ് .


وإلا لزم ........... أولى


അങ്ങിനെ നിർണ്ണിതമല്ലെങ്കിൽ ഓരോ വിഭാഗത്തിലെയും മൂന്ന് പേർക്ക് നൽകൽ നിർബന്ധമാണ് . നാട്ടുകാരന് നൽകലാണ് നല്ലത് .


ويلزم ............... الآحاد


വിഭാഗങ്ങൾക്കിടയിൽ തുല്യമായി വീതിക്കൽ നിർബന്ധമാണ് വക്തികൾക്കിടയിൽ തുല്യമായി വീതിക്കൽ സുന്നത്താണ് .


قَسَّمَ : ഓഹരി വെച്ചു

تَسْوِيَةٌ :തുല്യമാക്കൽ

اِسْتِيعَابٌ : എല്ലാവരെയും ഉൾക്കൊള്ളിക്കൽ

اِنْحَصَرَ : നിർണ്ണിതമായി

مُتَوَطِّنٌ : നാട്ടുകാരർ / സ്വദേശി


 وَلَوْ عُدِمَ.................. الكل إليه


ഒരു വ്യക്തിയോ ഒരു വിഭാഗമോ മാത്രമേയുള്ളുവെങ്കിൽ സമ്പത്ത് മുഴുവൻ അവനിലേക്ക് തിരിക്കപ്പെടണം .


ولو فقد الكل ............. البلاد


 ഒരു നാട്ടിൽ ഒരു വിഭാഗവും  ഇല്ലാതെയാൽ അല്ലെങ്കിൽ കൊടുത്തതിന് ശേഷം ബാക്കി വന്നാൽ അവന്റെ അടുത്ത നാട്ടിലേക്ക് സകാത്തിന്റെ മുതലിനെ നീക്കം ചെയ്യേണ്ടതാണ് .


ولا يجوز ... .... .. ما ذكر


 മേൽ പറയപ്പെട്ട രൂപമല്ലാത്തത്തിൽ സമ്പത്തിന്റെ സകാത്തും ശരീരത്തിന്റെ സകാത്തും അത് രണ്ടിന്റെയും നാട്ടിനെ തൊട്ട് നീക്കം ചെയ്യൽ അനുവദനീയമല്ല .


ولا دفع القيمة .................. فيه


കച്ചവടത്തിന്റെ സകാത്ത് അല്ലാത്തതിൽ മൂല്യം നൽകൽ അനുവദനീയമല്ല

കച്ചവടത്തിന്റെ സകാത്തിൽ കച്ചവടത്തിന്റെ മുതൽ നൽകലും അനുവദനീയമല്ല .


واالإمام .............. الزكاة


ഭരണാധികാരിക്ക് സകാത്തിനെ മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യൽ അനുവദനീയമാണ് .


 صُرِفَ : കൈര്യം ചെയ്യപ്പെടുക / വിതരണം ചെയ്യപ്പെടുക

نَقْلٌ :നീക്കം ചെയ്യൽ

قِيمَة :മൂല്യം


لَا يُعْطَی أحد.................... أعطي بالفقر


രണ്ട് വിശേഷണങ്ങൾ മുഖേന ഒരു വിഭാഗത്തിന് സകാത്ത് നൽകാൻ പാടില്ല . എന്നിരുന്നാലും കടക്കാരൻ എന്ന നിലക്ക് ഒരു ഫഖീറിന് സകാത്ത് നൽകി അവൻ അത് കൊണ്ട് കടം വീട്ടി എന്നാൽ ഇനി ഫഖീറെന്ന നിലക്ക് അവന് സകാത്ത് നൽകാവുന്നതാണ്


ومن اكتفى بنفقة ............... المنفق وغيره


ഭർത്താവിന്റെയോ കുടുംബക്കാരുടെ യോ ചിലവ് കൊണ്ട് മതിയായവന് ഫഖീർ എന്ന നിലക്കും മിസ്കീൻ എന്ന നിലക്കും സകാത്ത് നൽകാൻ പാടില്ല. അത് രണ്ടുമല്ലാത്ത നിലക്ക് നൽകാവുന്നതാണ് ഇവരുടെ ചിലവ് കൊണ്ട് മതിയാവാത്തവന് അവന് ചിലവ് നൽകുന്നവരുടെയും അല്ലാത്തവരുടെയും സകാത്ത് നൽകാവുന്നതാണ്.


 وَيُسَنُّ.................... وإن أنفقها عليها


ഒരു സ്ത്രീക്ക് അവളുടെ സകാത്ത് ഭർത്താവിന് നൽകൽ സുന്നത്താണ് ഫഖീറെന്ന നിലക്കോ മിസ്കീനെന്ന നിലക്കോ ആണെങ്കിലും ശരി

ആ നൽകിയതിനെ അവൾക്ക് വേണ്ടി അവൻ ചിലവഴിച്ചാലും ശരി.


وإذا بان الآخذ ............... عن الزكاة


സകാത്ത് വാങ്ങിയവൻ സകാത്തിന് അർഹനല്ലെന്ന് ബോധ്യമായാൽ അത് സകാത്തായി പരിഗണിക്കുകയില്ല.


ويجزئ ............... على معصية


തെമ്മാടിക്ക് സകാത്ത് നൽകിയാൽ സകാത്ത് വീടും

എങ്കിലും സകാത്ത് നൽകിയ മുതൽ ഒരു തെറ്റിന് സഹായമാകും എന്ന് ഉറപ്പായാൽ സകാത്ത് നൽകൽ ഹറാമാണ്


 غَرَمٌ،دَيْنٌ : കടം

فَاسِقٌ :തെമ്മാടി

يَسْتَعِينُ :സഹായിക്കും

مَعْصِيَة : പാപം

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

പരീക്ഷാ നോട്ട് Text ഫുൾ നോട്ട് ക്ലാസ് = 10 വിഷയം = ഫിഖ്ഹ് യൂണിറ്റ് = 1

 ഫുൾ നോട്ട്

ക്ലാസ് = 10

വിഷയം = ഫിഖ്ഹ്

യൂണിറ്റ് = 1 

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الاولى

الصدقة : സകാത്ത്


قال تعالى : والذين يكنزون ....... اليم


അല്ലാഹു തആല പറഞ്ഞു: സ്വർണ്ണവും വെള്ളിയും അല്ലാഹുവിന്റെ മാർഗ്ഗത്തി ചിലവഴിക്കാതെ നിക്ഷേപമായി സൂക്ഷിച്ച് വെക്കുന്നവർക്ക് നബിയെ തങ്ങൾ വേദനജനകമായ ശിക്ഷകൊണ്ട് സന്തോഷവാർത്ത അറിയിക്കുക.


يوم يحمى ........ تكنزون


നരകാഗ്നിയിൽ അവയെ ചുട്ട് പഴുപ്പിക്കപ്പെടുകയും അത് കൊണ്ട് അവരുടെ നെറ്റിത്തടങ്ങളിലും പാർശ്വങ്ങളിലും മുതുകകളിലും ചൂട് വെക്കപ്പെടുകയും ചെയ്യുന്ന ദിവസം .ഇത് നിങ്ങൾ നിങ്ങളുടെ സ്വന്തം ആവശ്യത്തിന് വേണ്ടി നിങ്ങൾ സൂക്ഷിച്ച് വെച്ചതാണ്. നിങ്ങൾ സൂക്ഷിച്ച് വെച്ചതിന്റെ രൂചി നിങ്ങൾ ആസ്വദിക്കുക ( എന്ന് അവരോട് പറയപ്പെടും ) .


يَكْنِزُونَ   സൂക്ഷിച്ച് വെക്കും

فَبَشِّرْهُمْ   നിങ്ങൾ അവർക്ക് സന്തോഷ വാർത്ത അറിയിക്കുക

يُحْمَی   ചുട്ട് പഴുപ്പിക്കപ്പെടും

تُكْوَی   ചൂട് വെക്കപ്പെടും

جِبَاهٌ   നെറ്റിത്തടങ്ങൾ

جُنُوبٌ   പാർശ്വങ്ങൾ

ظُهُورٌ   മുതുകുകൾ



قَالَ رَسُولُ ﷺ : من آتاه الله........ ..........كَنْزُكَ


നബി(സ്വ) പറഞ്ഞു. ഒരാൾക്ക് അല്ലാഹു സമ്പത്ത് നൽകി എന്നിട്ട് അതിൻ്റെ സകാത്തിനെ അവൻ കൊടുത്ത് വീട്ടിയില്ല എന്നാൽ അവൻ്റെ സമ്പത്തിനെ ഖിയാമത്ത് നാളിൽ ഉഗ്രവിഷമുള്ള ഒരു സർപ്പായി രൂപാന്തരപ്പെടുത്തപ്പെടും. അതിന് കണ്ണിന് മുകളിൽ കറുത്ത രണ്ട് പുള്ളികളുണ്ട്. അതിനെ ഖിയാമത്ത് നാളിൽ അവൻ്റെ കഴുത്തിൽ ഒരു മാലയായി അണിയിക്കപ്പെടും. എന്നിട്ട്അത് അവൻ്റെ ചെവിക്ക് താഴെയുള്ള വായയുടെ രണ്ട് ഭാഗങ്ങളിൽ പിടിക്കും പിന്നീട്അത് അവനോട് പറയും " ഞാൻ നിൻ്റെ സമ്പത്താണ്. ഞാൻ നിൻ്റെ നിക്ഷേപമാണ്


 شُجَاعٌ اَقْرَعُ ഉഗ്രവിഷമുള്ള സർപ്പം

زَبِيبَةٌ   കറുത്ത പുള്ളി

لِهْزِمَة  വായയുടെ രണ്ട് ഭാഗങ്ങൾ

كَنْزٌ   നിക്ഷേപം


وجوب الزكاة ثابت ................ مانعها


സകാത്ത് നിർബന്ധമാണെന്ന കാര്യം ഖുർആൻ കൊണ്ടും നബിചര്യ കൊണ്ടും സ്ഥിരപ്പെട്ടതാണ്. അത് മതത്തിൽ പരസ്യമായി അറിയപ്പെട്ടതാണ്.

അത് കൊണ്ട് അതിനെ   നിഷേധിക്കുന്നവൻ സത്യ നിഷേധിയാകും. സക്കാത്ത്  നൽകാത്തവനോട് യുദ്ധം ചെയ്യണം.


انما تجب الزكاة ........... والغنم


സക്കാത്ത് നിർബന്ധമുള്ള നിന്ന് നിശ്ചിത കണക്ക് ഉടമയുള്ള നിർണ്ണിതനായ സ്വതന്ത്രനായ എല്ലാ മുസ്‌ലിമിന്റെ മേലിലും സകാത്ത് നിർബന്ധമാണ്. 

സക്കാത്ത് നിർബന്ധമുള്ള സമ്പത്ത് സ്വർണ്ണം,  വെള്ളി,  ഭക്ഷ്യധാന്യം,  കാരക്ക,  മുന്തിരി,  ഒട്ടകം,ആട്, മാട്,  എന്നിവയാണ്. 


ثَابِتٌ : സ്ഥിരപ്പെട്ടത്

جَاحِدٌ : നിഷേധിച്ചവൻ

مَانِعٌ : തടയുന്നവൻ (സകാത്ത് നൽകാത്തവൻ )

مُعَيَّنٌ : നിർണ്ണിത

مَالٌ زَكَوِيٌّ : സകാത്ത് നിർബന്ധമുള്ള സമ്പത്ത്


ثم تلا : ولا يحسبن ......... يوم القيامة


പിന്നീട് നബി (സ്വ) ഓതി: "അല്ലാഹു അവന്റെ അനുഗ്രഹം കൊണ്ട് നൽകിയ സമ്പത്ത് കൊണ്ട് പിശുക്ക് കാണിക്കുന്നവർ അതവർക്ക് നല്ലതാണെന്ന് വിചാരിക്കരുത്. മറിച്ച് അതവർക്ക് ദോഷമാണ്. അവർ പിശുക്ക് കാണിച്ചതിനെ ഖിയാമത്ത് നാളിൽ അവർ കണ്ഡാഭരണമായി അണിയിക്കപ്പെടും.


فلا زكاة  ...................... المالك


ഉടമസ്ഥൻ നിർണ്ണിതനല്ലാത്തത് കൊണ്ട് പൊതു ഖജനാവിന്റെ സമ്പത്തിലും പള്ളികൾ പോലോത്തതിന് വഖ്‌ഫ് ചെയ്യപ്പെട്ട സമ്പത്തിലും സകാത്ത് ഇല്ല.


وتجب ........... زيد


സൈദ് പോലെ ഒരു നിർണ്ണിത വ്യക്തിക്ക് വഖ്ഫ് ചെയ്യപ്പെട്ടതിലും സൈദിന്റെ മക്കൾ പോലെ ഒരു നിർണ്ണിത സംഘത്തിന് വഖ്ഫ് ചെയ്യപ്പെട്ടതിലും സകാത്ത് നിർബന്ധമാണ്.


وزكاة مال .............. الولي


കുട്ടിയുടെയും ഭ്രാന്തന്റെയും സമ്പത്തിന്റെ സകാത്ത് അവരുടെ രക്ഷിതാവ് നൽകേണ്ടതാണ്.


بَيْتُ الْمَال : പൊതു ഖജനാവ്

مَوْقُوف : വഖ്ഫ് ചെയ്യപ്പെട്ടത്

جَمَاعَة :സംഘം

وَلِيّ. രക്ഷിതാവ്

مَسْجِد   ج    مَسَاجِد



زكاة الذهب والفضة

* സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സകാത്ത്


يشترط .............. والحول


സ്വർണ്ണത്തിലും വെള്ളിയിലും സകാത്ത് നിർബന്ധമാകാൻ അളവും വർഷവും പൂർത്തിയാവൽ ശർത്വാണ്.


فنصاب ................ تقريبا


അപ്പോൾ സ്വർണ്ണത്തിന്റെ അളവ് 20 മിസ്ഖാൽ ആണ്. അതായത് ഏകദേശം 85 ഗ്രാം.

വെള്ളിയുടെ അളവ് 200 ദിർഹമാണ് അതായത് ഏകദേശം 595 ഗ്രാം .


والواجب ............. إدخاره


അത് രണ്ടിലും സകാത്ത് നിർബന്ധമായത് പത്തിലൊന്നിന്റെ നാലിലൊന്ന് - അതായത് 2.5 ശതമാനം.

അനുവദനീയമായ ആഭരണത്തിന് സകാത്ത് ഇല്ല . അതിനെ സൂക്ഷിച്ച് വെക്കാൻ കരുതിയിട്ടില്ലെങ്കിൽ .

   


وتجب .......... على المقرض


കടത്തിന്റെ സകാത്ത് കടം കൊടുത്തവന്റെ മേൽ നിർബന്ധമാണ്.


وزكاة .................... الحول


രൂപയുടെ സകാത്ത് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും സകാത്ത് പോലെ തന്നെയാണ്. അപ്പോൾ ഒരാളുടെ കയ്യിൽ സകാത്തിന്റെ മൂല്യത്തിനനുസരിച്ച രൂപയുണ്ടെങ്കിൽ ഒരു വർഷം പൂർത്തിയാകുന്ന സമയത്ത് അതിന്റെ സകാത്ത് നൽകേണ്ടതാണ്.


ومن استخرج ................ الخمس


ഒരാൾ ഖനിയിൽ നിന്നും സ്വർണ്ണത്തിന്റെയോ വെള്ളിയുടെയോ സകാത്തിന്റെ അളവ് പുറത്തെടുത്താൽ അതിന്റെ പത്തിലൊന്നിന്റെ നാലിലൊന്നും (രണ്ടര ശതമാനം) നിധിയിൽ നിന്നും പുറത്തെടുത്താൽ അതിന്റെ അഞ്ചിലൊന്നും (20 ശതമാനം) സകാത്ത് നൽകൽ അവന് നിർബന്ധമാണ്.


ويصرفان ............. الحول


ഇവ രണ്ടും സകാത്ത് ചെലവഴിക്കേണ്ട രൂപത്തിൽ ചെലവഴിക്കേണ്ടതാണ്. ഇവ രണ്ടിലും വർഷം പൂർത്തിയാകൽ ശർത്വില്ല.


زكاة النبات


സസ്യങ്ങളുടെ സകാത്ത്


إنما تجب ..... ..... من الثمار


ധാന്യങ്ങളിൽ മുഖ്യ ആഹാരത്തിലും ഫലവർഗ്ഗങ്ങളിൽ കാരക്കയിലും മുന്തിരിയിലും സകാത്ത് നിർബന്ധമാണ്.


ونصابهما ............. ملى لتر


 അത് രണ്ടിന്റെ സകാത്ത് നിർബന്ധമാകാനുള്ള അളവ് തൊലിയിൽ നിന്നും വൈക്കോലിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടതിൽ  300 സ്വാഹ് ആണ് 

 1 സ്വാഹ് 4 മു ദ്ധാണ് 1 മു ദ്ധ് 800 ML ആണ്.


وإن كان ............. صاع


 സാധാരണയിൽ ഭക്ഷിക്കപ്പെടാത്ത തൊലിയോടെ കൂടെ ആണെങ്കിൽ -അരി പോലെ -സകാത്ത് നിർബന്ധമാകാനുള്ള അളവ് 600 സ്വാ ആണ്


1 സ്വാഹ് - 3. 200 ലിറ്റർ (800 ML X 4 = 3.200)

 300 സ്വാഹ് =960 ലിറ്റർ (3.200x300 = 960)

600 സ്വാഹ് = 1920 ലിറ്റർ (3.200 x 600 = 1920)


 حُبُوبٌ :ധാന്യങ്ങൾ

ثِمَارٌ : ഫലവർഗ്ഗങ്ങൾ

قُوتٌ :മുഖ്യാഹാരം

اَرُزٌّ : അരി

مُنَقَّی : ശുദ്ധികരിക്കപ്പെട്ടത്

تِبْنٌ :വൈക്കോൽ

قِشْرُ : തൊലി


والواجب ............. في عام


 മുഖ്യാഹാരത്തിലും കാരക്കയിലും മുന്തിരിയിലും സകാത്ത് നിർബന്ധമായത്:-

ജല സേചനത്തിന് ചില വില്ലെങ്കിൽ പത്തിലൊന്ന് (10 % ) ചിലവുണ്ടെങ്കിൽ പത്തിലൊന്നിന്റെ പകുതി (5%).

നിശ്ചിത കണക്ക് പുർത്തിയാകാൻ വേണ്ടി രണ്ട് കൃഷികളെയും കൂട്ടപ്പെടും രണ്ടിന്റെയും വിളവെടുപ്പ് ഒരു വർഷത്തിൽ നടന്നാൽ .


ومؤنة ................. الزكاة


വിളവെടുപ്പ് പോലൊത്തതിന്റെ ചിലവ് ഉടമസ്ഥന്റെ മേൽ നിർബന്ധമാണ് സകാത്തിന്റെ സമ്പത്തിൽ നിന്നല്ല.


وزكاة ................. على الزارع


വാടകക്ക് എടുത്ത ഭൂമിയിലെ സസ്യങ്ങളുടെ സകാത്ത് കൃഷി ചെയ്തവന്റെ മേൽ നിർബന്ധമാണ്


 عُشْرٌ : പത്തിലൊന്ന് (10%)

نِصْفُ العُشرِ :പത്തിലൊന്നിന്റെ പകുതി (5%

مُؤْنَة : ചിലവ്

زَرْعْ :കൃഷി

مَالِكٌ : ഉടമസ്ഥൻ

مُسْتَأْجَرَة :വാടകക്ക് എടുത്തത്

حَصَادٌ : വിളവെടുപ്പ്


زَكَاةُ الْحَيَوَانِ

മൃഗങ്ങളുടെ സകാത്ത്*


 اِنَّمَا تَجِبُ................. وغير عوامل


ജീവികളിൽ ِنَعَمൽ സകാത്ത് നിർബന്ധമാകും ْنَعَم എന്നാൽ ആട്, മാട് ഒട്ടകം എന്നിവയാണ് മൂന്ന് ശർത്തുകളോട് കൂടി - അവ - 1 ഉടമസ്ഥതയിൽ ഒരു വർഷം കഴിയുക 2 - വർഷം മുഴുവനുംസ്വയം മേഞ്ഞ് തിന്നു താകുക 3 - ജോലിക്ക് ഉപയോഗിക്കാത്തതാകുക.


وأول نصاب ... ........... مقداره


 ആടിൽ സകാത്ത് നിർബന്ധമാകുന്ന ആദ്യ അളവ് - 40 ആണ് അപ്പോൾ അതിൽ ഒരു ആട് നിർബന്ധമാകും


മാടിൽ സകാത്ത് നിർബന്ധമാകുന്ന ആദ്യ അളവ് 30 ആണ് അപ്പോൾ അതിൽ 1 വയസ്സുള ഒരു പശുക്കുട്ടി നിർബന്ധമാകും. ഒട്ടകത്തിന്റെ ആദ്യ അളവ് 5 ആണ് അപ്പോൾ ഒരു ആട് നിർബന്ധമാണ്.

പിന്നീട് ഓരോന്നിന്നും അതിന്റെ മുകളിൽ പ്രത്യേക അളവുണ്ട്

 

اِبْلٌ : ഒട്ടകം

بَقَرٌ :മാട്

َشَاةٌ : ആട്

سَائِمَةٌ : മേഞ്ഞ് നടക്കുന്നത്

اَرْبَعُونَ : 40


زَكَاةُ التِّجَارَة= കച്ചവടത്തിന്റെ സകാത്ത്


 فِی مَالِ................ نصاب


വർഷാവസാനം സകാത്തിന്റെ അളവ് (595 ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയാൽ കച്ചവട മുതലിൽ സകാത്തുണ്ട്. അപ്പോൾ മൊത്തം മൂല്യത്തിന്റെ രണ്ടര ശതമാനം സകാത്ത് നൽകൽ നിർബന്ധമാണ് സകാത്തിന്റെ അളവ് എത്താതെയാണ് അതിനെ ഉടമയാക്കി യതെങ്കിലും ശരി.


ويضم ........... إلى الأصل


 വർഷത്തിന്റെ ഇടയിൽ ലഭിക്കുന്ന ലാഭത്തെ മുതലിലേക്ക് കൂട്ടേണ്ടതാണ്.


وينقطع ............. للإنتفاع به


 ഖിൻയത്തിനെ കരുതൽ കൊണ്ട് വർഷം മുറിയും. ഖിൻയത്ത് എന്നാൽ കച്ചവട മുതലിനെ ഉപകാരമെടുക്കാൻ വേണ്ടി മാറ്റിവെക്കലാണ് . ഫർണീച്ചർ കച്ചവടക്കാരൻ അവന്റെ കച്ചവട ഫർണീച്ചറിനെ  ഉപകാരമെടുക്കാൻ വേണ്ടി വീട്ടുപകരണമാക്കിയത് പോലെ .


 تِجَارَةٌ : കച്ചവടം

رِبْحٌ : ലാഭം

يَنْقَطِعُ : മുറിയും

اِنْتِفَاعٌ : ഉപകാരമെടുക്കൽ


زكاة الفطر :ഫിത്വറ് സകാത്ത്


 تَجِبُ.................. نفقته


താൻ ചിലവ് കൊടുക്കൽ നിർബന്ധമായ ഓരോ മുസ്‌ലിമിനെ തൊട്ടും സ്വന്തം ശരീരത്തെ തൊട്ടും ചെറിയ പെരുന്നാളിന്റെ സൂര്യാസ്തമയത്തോട് കൂടി സ്വതന്ത്രനായ എല്ലാ മുസ്‌ലിമിന്റെ മേലിലും ശരീരത്തിന്റെ സകാത്ത് നിർബന്ധമാണ്.


إن فضلت .............. عن دينه


പെരുന്നാളിന്റെ രാത്രിയും പകലും ചിലവ് കൊടുക്കൽ നിർബന്ധമായ വരുടെയും തന്റെയും ഭക്ഷണം, വസ്ത്രം, വീട്, ആവശ്യമായ സേവകൻ, ഇപ്രകാരം കടം എന്നിവ കഴിച്ച് വല്ലതും ബാക്കി യു ണ്ടെങ്കിൽ .


 وَهِيَ................. بلده


നാട്ടിലെ മുഖ്യാഹാരത്തിൽ നിന്ന് ഓരോരുത്തരെ തൊട്ടും ഒരു സ്വാഹാണ് കൊടുക്കേണ്ടത് .


ولا تجب بما حدث ........... موت


സൂര്യ അസ്തമയത്തിന് ശേഷം പുതുതായി ഉണ്ടായ പ്രസവം പോലോത്തത് കൊണ്ട് ഫിത്ർ സകാത്ത് നിർബന്ധമാകില്ല. സൂര്യാസ്തമയത്തിന് ശേഷം സംഭവിച്ച മരണം പോലൊത്ത് കൊണ്ട് സകാത്ത് ഒഴിവാകുകയും ഇല്ല.


ولا تجب عن زوجة ............. بل تسن لها


പിണങ്ങി നിൽക്കുന്ന ഭാര്യക്ക് വേണ്ടി സകാത്ത് നിർബന്ധമില്ല. അത് അവളുടെ മേൽ നിർബന്ധമാണ്.

ദരിദ്രനായ ഭർത്താവിന്റെ ധനികയായ ഭാര്യക്ക് വേണ്ടി സകാത്ത് നിർബന്ധമില്ല. എങ്കിലും അവൾക്ക് സുന്നത്താണ് .


ولا عن صغير .......... عليه


ധനികനായ ചെറിയ കുട്ടിയെ തൊട്ടും നിർബന്ധമില്ല അത് അവന്റെ സമ്പത്തിൽ നിന്നും നിർബന്ധമാണ്.

ജോലിക്ക് കഴിവുള്ള വലിയ ആളെ തൊട്ടും നിർബന്ധമില്ല എങ്കിലും അവന്റെ മേൽ നിർബന്ധമാണ്.


 وَوَقْتُ............... رمضان


സകാത്ത് നൽകേണ്ട സമയം : നിർബന്ധമായ സമയം മുതൽ പെരുന്നാൾ ദിവസം സൂര്യാസ്തമയം വരെയാണ്

റമളാനിൽ ആദ്യത്തിൽ നേരത്തെ നൽകൽ അനുവദനീയമാണ് .


ويكره .............. القضاء فور ا

പെരുന്നാൾ നിസ്കാരത്തെ തൊട്ട് പിന്തിക്കൽ കറാഹത്താണ്

പെരുന്നാൾ ദിവസത്തെ തൊട്ട് പിന്തിക്കൽ ഹറാമാണ്. അപ്പോൾ വേഗത്തിൽ ഖളാഹ് വീട്ടൽ നിർബന്ധമാണ് .


ويجب ............ لا المؤدى


ആരെ തൊട്ടാണോ സകാത്ത് നൽകുന്നത് അയാളുടെ നാട്ടുകാർക്ക് നൽകൽ നിർബന്ധമാണ്

നൽകുന്നവന്റെ നാട്ടുകാർക്കല്ല .


 حُرٌّ : സ്വതന്ത്രൻ

غُرُبٌ : അസ്തമയം

مَسْكَنٌ : വീട്

مَلْبَسٍ : വസ്ത്രം

دَيْنٌ :കടം

نَاشِزَةٌ :  പിണങ്ങിയവൾ

غَنِيٌّ :ധനികൻ

مُعْسِرٌ : ദരിദ്രൻ

تَعْجِيلٌٍ : വേഗത്തിലാക്കൽ

تَأْخِيرٌ : പിന്തിക്കൽ

➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 9946418164

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 6

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 6

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة السادسة

لا تغتبن احدا

നീ ഒരാളെയും പരദൂഷണം പറയരുത്



لاتغتبن....................... ذعف


നീ ഒരാളെയും പരദൂഷണം പറയരുത്. വിശിഷ്യാ പണ്ഡിതന്മാരെ. അത് മറന്നുകൊണ്ടാണെങ്കിലും ശരി. കാരണം അവരുടെ മാംസത്തിൽ വിഷമുണ്ട്. 


فتّش.......................... له سلما


മറ്റുള്ളവരുടെ ന്യൂനത പരിശോധിക്കുന്നതിന് മുമ്പ് നീ നിന്റെ സ്വന്തം ന്യൂനതകൾ പരിശോധിക്കുക. മനുഷ്യരിൽ ന്യൂനതകളിൽ നിന്ന് രക്ഷപ്പെട്ടവർ ആരാണുള്ളത് എന്ന് നീ എനിക്ക് പറഞ്ഞു തരിക.


لَاتَغْتَبَنْ : നീ പരദൂഷണം പറയരുത്

فَضْلاَ :വിശിഷ്യ

سَهْوْ : മറവി

ذَعْف : വിഷം

فَتَّشَ : പരിശോധിക്കുക

عُيُوب :ന്യൂനതകൾ

سَلِمَ : രക്ഷപ്പെട്ടു


ولا تكن كذباب .............. من عيب مستلما


രോഗമില്ലാത്ത അവയവങ്ങളിൽ ഒന്നും ഇരിക്കാതെ മുറിവുകളിൽ മാത്രം വന്നിരിക്കുന്ന രക്‌തം ഊറ്റിക്കുടിക്കുന്ന ഈച്ചയെ പോലെ നീ ആകരുത് .


و قل إذا قلت .................. الناس كلهم


നീ ആളുകളോട് സംസാരിക്കുകയാണെങ്കിൽ മാർദ്ധവമായ വാക്ക്  പറയുക .അത് കാരണം എല്ലാ മനുഷ്യരുടെയും ഹൃദയങ്ങൾ നിന്നിലേക്ക് ആകർഷിക്കുന്നതാണ് .


وينكر الصوت ........... ....... صوته بفم


കഴുത കരയുമ്പോഴുള്ള ശബ്ദം വെറുക്കപ്പെടും

രാപ്പാടിയുടെ ശബ്ദം എല്ലാവർക്കും ഇഷ്ടമാണ്ـ


ذُبَاب ..ഈച്ച

جُرُوح : മുറിവുകൾ

مُسْتَلِم : ഊറ്റി ക്കുടിക്കുന്നത്

لَيِّن :മാർദ്ധവമായ

عَنْدَلِيب : രാപ്പാടി

صَوْت :ശബ്ദം

حُمُر : കഴുതകൾ


الملاحظات النحوية :


تذكير الفعل وتأنيثه :

ഫിഹ് ലി നെ ْمُذَكَّر (പുല്ലിംഗം) ആക്കലും ْمُؤَنَّث (സ്ത്രീലിംഗം) ആക്കലും 



الفعل ..................... مؤنثا 


 ഫാഇൽ ( കർത്താവ് ) മുദക്കറാണെങ്കിൽ ഫിഹ് ലി നെ മുദക്കറാക്കപ്പെടും ഫാഹിൽ മുഹന്ന സാണെങ്കിൽ ഫിഹ് ലിനെ മുഹന്ന സാക്കപ്പെടും

اَلْأَمْثلَِة:

١-لَايَسْلَمُ رَجُلٌ مِنْ عَيْبٍ

(ഒരു പുരുഷനും ന്യൂനതയിൽ നിന്ന് രക്ഷപ്പെടുകയില്ല)

لَا يَسْلَمُ : فِعْلٌ مُضَارِعٌ مَنْفِيٌّ

رَجُلٌ: فَاعِلٌ مُذَكَّرٌ


٢۔لاَ تَسْلَمُ امْرَأَةٌ مِنْ عَيْبٍ

(ഒരു സ്ത്രീയും ന്യൂനതയിൽ നിന്ന് രക്ഷപ്പെടുകയില്ല)

لاَتَسْلَمُ :فِْعْلُ مُضَارِعٌ مَنْفِيٌّ

اِمْرَأَةٌ :فَاعِلٌ مُؤَنِّثٌ


٣-مَالَ إِلَيْهِ قَلْبُ صَدِيقِهِ

(കൂട്ടുകാരന്റെ ഹൃദയം അവനിലേക്ക് ആകർഷിച്ചു)

مَالَ :فِعْلُ مَاضٍ مُثْبَتٌ

قَلْبُ :فَاعِلٌ مُذَكَّرٌ


٤-مَالَتْ إِلَيْهِ قُلُوبُ النَّاسِ

( മനുഷ്യരുടെ ഹൃദയങ്ങൾ അവനിലേക്ക് ആകർഷിച്ചു)

مَالَتْ :فِعْلُ مَاضٍ مُثْبَتٌ

قُلُوبُ :فَاعِلٌ مُؤَنَّثٌ


٥۔نَهَقَ الْحِمَارُ

 (കഴുത കരഞ്ഞു)

نَهَقَ :فِعْلُ مَاضٍ مُثْبَتٌ

اَلْحِمَارُ :فَاعِلٌ مُذَكَّرٌ


٦-نَهَقَتِ الْحُمُرُۧ

 (കഴുതകൾ കരഞ്ഞു)

نَهَقَتْ :فِعْلٌ مَاضٍ مُثْبَتٌ

اَلْحُمُرُ :فَاعِلٌ مُؤَنَّثٌ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 5

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 5

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الخامسة

لَاتَأْكُلْ لَحْمَ أَخِيكَ مَيْتًا

മരണപ്പെട്ട നിന്റെ സഹോദരന്റെ മാംസം നീ തിന്നരുത്


جَاءَ الرجل الأسلمي .............. يعرض عنه


അസ്‌ലം ഗോത്രത്തിലെ ഒരു മനുഷ്യൻ നബി (സ്വ) യുടെ അടുക്കൽ വന്നു അദ്ധേഹം നാലു പ്രാവശ്യം തന്റെ ശരീരത്തിനെതിരെ വ്യഭിചാരം കൊണ്ട് സാക്ഷി നിന്നു .ഓരോ പ്രാവശ്യവും നബി (സ്വ) അയാളെ തൊട്ട് മുഖം തിരിക്കുന്നുണ്ടായിരുന്നു. 


 ولكنه لم يرجع ............ أن تطهرني


പക്ഷെ അദ്ധേഹം തന്റെ കുറ്റസമ്മതത്തിൽ നിന്നും മടങ്ങിയില്ല എന്നിട്ടദ്ധേഹം പറഞ്ഞു: നബിയേ അങ്ങ് എന്നെ ശുദ്ധിയാക്കണമെന്ന് ഞാൻ ഉദ്ധേശിക്കുന്നു.


فأمر بهﷺ ....... .... .... المحصن


അപ്പോൾ നബിﷺ അയാളേ എറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ടു. അങ്ങിനെ അദ്ദേഹത്തെ എറിഞ്ഞു കൊല്ലപ്പെട്ടു. എറിഞ്ഞ് കൊല്ലൽ ഇസ്‌ലാമിൽ വിവാഹിതനായ വ്യഭിചാരിക്കുള്ള ശിക്ഷയാണ്


 فَقَالَ رجل..................... رجم الكلب


അപ്പോൾ അൻസ്വാറുകളിൽ പെട്ട ഒരാൾ തന്റെ കൂട്ടുകാരനോട് പറഞ്ഞു. അല്ലാഹു കുറ്റം മറച്ച് വെച്ച ഇയാളുടെ കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. ഇയാൾ തന്റെ ശരീരത്തെ ഒഴിവാക്കാൻ കൂട്ടാക്കിയില്ല അങ്ങിനെ ഇയാളെ നായയെ എറിഞ്ഞ് കൊല്ലുന്നത് പോലെ എറിഞ്ഞ് കൊന്നില്ലേ


فسكت رسول ............. أين فلان فلان ؟


അപ്പോൾ നബി(സ്വ) മിണ്ടാതിരുന്നു. അവർ രണ്ട് പേരോടും ഒന്നും പറഞ്ഞില്ല. പിന്നീട് ഒരു കഴുതയുടെ ശവത്തിന്റെ അരികിലൂടെ നടന്ന് പോയപ്പോൾ നബി(സ്വ) വിളിച്ച് ചോദിച്ചു. എവിടെ ഇന്ന ഇന്ന വ്യക്തികൾ ?


كلا من جيفة ................ بنغمس فيها


നിങ്ങൾ രണ്ട് പേരും ഈ കഴുതയുടെ ശവം ഭക്ഷിക്കുക

അൽപ സമയം മുമ്പ് നിങ്ങൾ ആ മനുഷ്യന്റെ മാനം പിച്ചിച്ചീന്തിയില്ലേ? അത് ഈ ശവം തിന്നുന്നതിനേക്കാൾ ഗൗരവമാണ്

എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം ഇപ്പോൾ അദ്ധേഹം സ്വർഗ്ഗീയ അരുവികളിൽ മുങ്ങിക്കുളിക്കുകയാണ്


 تَأْكُلُ :തിന്നുക

لَحْم :മാംസം

اِقْرَار : കുറ്റസമ്മതം

رَجْم : എറിഞ് കൊല്ലൽ

عُقُوبَة : ശിക്ഷ

مُحْصَن :വിവാഹിതൻ

جِيفَة :ശവം

عِرْض :മാനം


 قال أنس بن مالك.................حتّی آذن له


അനസുബ്നു മാലിക് (റ) പറയുന്നു :- നബി (സ്വ) ഒരു ദിവസം നോമ്പനുഷ്ഠിക്കാൻ  കൽപ്പിച്ചു.എന്നിട്ട വിടുന്ന് പറഞ്ഞു ഞാൻ അനുമതി നൽകുന്നതുവരെ ഒരാളും നോമ്പു മുറിക്കരുത്. 


حتّی إذا أمسو.....................فی الإفطارفيأذن له


അങ്ങനെ വൈകുന്നേരമായപ്പോൾ നോമ്പ് മുറിക്കാൻ അനുമതി ചോദിച്ച് ഒരാൾ വരുന്നു അപ്പോൾ നബി(സ്വ) അയാൾക്ക് അനുമതി കൊടുത്തു. 


 حتّی جاءه.......................... فأعرض عنه


അങ്ങനെ വേറേ ഒരാൾ നബി(സ്വ) യുടെ അടുത്ത് വരാൻ ലജ്ജിക്കുന്ന രണ്ട് യുവതികൾക്ക് വേണ്ടി നോമ്പ് തുറക്കാനുള്ള അനുമതി ചോദിച്ചു കൊണ്ട് വന്നു. 

അപ്പോൾ നബി(സ്വ) അദ്ദേഹത്തിൽ നിന്നും തിരിഞ്ഞു കളഞ്ഞു. 

 അദ്ധേഹം ചോദ്യം ആവർത്തിച്ചു അപ്പോഴും നബി (സ്വ) അദ്ദേഹത്തിൽ  തിരിഞ്ഞു കളഞ്ഞു

അദ്ധേഹം വീണ്ടും ചോദ്യം ആവർത്തിച്ചു. അപ്പോഴും നബി (സ്വ) അദ്ദേഹത്തെതൊട്ട് തിരിഞ്ഞു കളഞ്ഞു,. 


وقال : إنّهما لم تصوما ................ الناس


എന്നിട്ടവിടുന്ന് പറഞ്ഞു :- തീർച്ചയായും അവർ രണ്ടുപേരും നോമ്പുനോറ്റിട്ടില്ല. ഇന്ന് പകലുടനീളം

ജനങ്ങളുടെ മാംസം തിന്നുകൊണ്ടിരുന്നവർക്ക് എങ്ങനെ നോമ്പുണ്ടാകാനാണ്?


إذهب فمرهما.......................... من دم


നീ പോയി അവർ രണ്ട് പേരും നോമ്പുകാരാണെങ്കിൽ ചർദ്ദിക്കാൻ പറയൂ . അങ്ങിനെ

അവർ ഓരോരുത്തരും രക്തക്കട്ട ചർദ്ദിച്ചു. 


فقال ﷺ ..والّذی نفسي..............لاكلتهما النّار


ഇതറിഞ്ഞ നബി (സ്വ) പറഞ്ഞു :- അല്ലാഹുവിനെ തന്നെ സത്യം ! അത് രണ്ടും അവരുടെ വയറ്റിൽ അവശേഷിക്കുകയാണെങ്കിൽ അവരെ നരകം തിന്നുമായിരുന്നു. 


قال تعالی : ﴿يٰٓأيّها ٱلّذين..........توّاب رّحيم﴾


ഓ സത്യവിശ്വാസികളേ ..

 മിക്ക ഊഹങ്ങളും നിങ്ങൾ ഒഴിവാക്കണം  ചില ഊഹങ്ങൾ തെറ്റാണ് നിങ്ങൾ ചാരവൃത്തി നടത്തരുത്. നിങ്ങൾ അന്യോന്യം പരദൂഷണം പറയുകയും ചെയ്യരുത്. നിങ്ങളിൽ ൽ ആരെങ്കിലും മരണപ്പെട്ട തന്റെ സഹോദരന്റെ മാംസം തിന്നാൻ  ഇഷ്ടപ്പെടുമോ...? (ഇല്ല)നിങ്ങൾ അതിനെ വെറുക്കും. അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക ! നിശ്ചയം അള്ളാഹു തൗബ സ്വീകരിക്കുന്നവനും  കാരുണ്യവാനുമാണ്.


 اَفْطَرَ :നോമ്പ് മുറിക്കുക

اَذِنَ :അനുമതി നൽകുക

اِسْتَأْذَنَ :അനുമതി ചോദിക്കുക

فَتَاة :യുവതി

عَاوَدَ :ആവർത്തിച്ചു

مُرْ :കൽപിക്കുക

تَقَيَّءَ : ചർദ്ധിക്കുക

اِثْم :കുറ്റം

عَلَقَة :കഷ്ണം

ظَنّْ :ഊഹം

تَجَسَّسَ : ചാരവൃത്തി നടത്തുക

يُحِبُّ :ഇഷ്ടപ്പെടുക

كَرِهَ : വെറുക്കുക


الملاحظات النحوية


         أَنْوَاعُ المَعْرِفَة : മഹ്‌രിഫയുടെ ഇനങ്ങൾ


المعرفة سبعة انواع 


മഹ് രിഫ ഏഴ് വിധമാണ്

1- اَلْعَلَمُ (നാമം )

ഉദാ: ُأَنَسٌ ، عِرَاقٌ ، رَمَضَان


2 - اَلضَّمِيرُ (സർവ്വനാമം )

ഉദാ: هُوَ ، أَنْتَ ، أَنَا


3 - اَلْمَوْصُولُ

ഉദാ: َاَلَّذِي ، اَلَّتِى ، اَلَّذِين


4 - اِسْمُ اْلإِشَارَةِ ( സൂചന നാമം )

ഉദാ: َهَذَا ، ذَالِكَ ، هُناَلِك


5 - مَا فِيهِ اْلأَلِفُ وَاللاَّمُ (അലിഫ് ലാമുള്ള ഇസ് മ് )

ഉദാ: ُاَلرَّجُلُ ، اَللَّيْلُ ، اَلْبَلَد


6 - اَلْمُضَافُ إِلَى اْلمَعْرِفَةِ ( മഹ്‌രീഫയിലേക്ക് ഇളാഫത്ത് ചെയ്യപ്പെട്ട ഇസ്മ് )

ഉദാ : ُ

رَسُولُ الله ، أَنْهَارُالْجَنَّةِ،

  يَدُ زَيْدٍ


7- اَلْمُنَادَى (വിളിക്കപ്പെടുന്നത് )

ഉദാ: 

يَارُجلُ ، يَامَرْأَةُ , يَاجِبَالُ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 4

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 4

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الرابعة

تَعْظِيمُ النَّبِيِّﷺ

നബി (സ്വ) യെ *ആദരിക്കൽ


قِيلَ للإمام مالك................. بحافردَابَّةٍ


ഇമാം മാലിക് (റ) നോട് ചോദിച്ചു. തങ്ങൾ എന്ത് കൊണ്ടാണ് മദീനയിൽ വാഹന പുറത്ത് സഞ്ചരിക്കാത്തത്? അദ്ധേഹം പറഞ്ഞു: അല്ലാഹുവിന്റെ പ്രവാചകനുള്ള  മണ്ണിൽ മൃഗത്തിന്റെ പാദം കൊണ്ട് ചവിട്ടലിനെ ഞാൻ ലജ്ജിക്കുന്നു.


  قيل للإمام مالك .......... وأناقَائِم


ഇമാം മാലിക് (റ) നോട് ചോദിച്ചു തങ്ങൾ എന്ത് കൊണ്ടാണ് അബൂഹാസിം (റ) ന്റെ വിജ്ഞാന സദസ്സിൽ ഇരിക്കാത്തത് ? അദ്ധേഹത്തിന്റെ ഹദീസ് കേൾക്കാത്തത്? മഹാൻ പറഞ്ഞു. അവിടെ ഇരിക്കാൻ എനിക്ക് ഇരിക്കാൻ സ്ഥലം ലഭിച്ചില്ല അതിനാൽ നിന്ന് കൊണ്ട് നബിയുടെ ഹദീസ് പഠിക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല


 سَأَله الخليفة......... إلى يوم القِيٰمَة


 മറ്റൊരിക്കൽ ഇമാം മാലിക് (റ(നോട് ഖലീഫ അബൂജഹ്ഫ റുൽ മൻസൂർ ചോദിച്ചു: നബിയെ സിയാറത്ത് ചെയ്യുമ്പോൾ എങ്ങിനെയാണ് ദുആ ചെയ്യേണ്ടത്? ഖിബ്‌ലയിലേക്ക് മുന്നിട്ട് കൊണ്ടാണോ അതല്ല നബിയിലേക്ക് അഭിമുഖമായി നിന്ന് കൊണ്ടാണോ? ഇമാം പറഞ്ഞു അങ്ങ് എന്തിന് നബിയെ തൊട്ട് മുഖം തിരിക്കണം ? നബി (സ്വ) നിങ്ങളുടെയും നിങ്ങളുടെ പിതാവായ ആദം നബി യുടെയും ഖിയാമത്ത് നാൾ വരെ അല്ലാഹുവി ലേക്കുള്ള മധ്യവർത്തിയാണ്


 تَعَظِيم :ആദരിക്കൽ

رَكِبَ :സഞ്ചരിക്കുക

اِسْتِحْيَاء :ലജ്ജിക്കൽ

وَطِئَ : ചവിട്ടുക

حَافِرُدَابَّة : മൃഗത്തിന്റെ കാൽ

جَاوَزَ :വിട്ട് കടക്കുക

مَوْضِع :സ്ഥലം

كَرِهَ .വെറുത്തു

صَرَفَ :തിരിക്കുക

وَسِيلَة : മധ്യവർത്തി


 قَال له هارون الرشيد : ......... أن أتأهب له


ഇമാം മാലിക് (റ)നോട് ഹാറൂൻ റഷീദ് ചോദിച്ചു: നിങ്ങളുടെ വാതിൽക്കൽ ഞങ്ങളെ തടഞ്ഞുവെച്ചല്ലോ?

മാലിക് (റ) പറഞ്ഞു: ഞാൻ വുളൂ ഹ് ചെയ്യുന്നതിനേക്കാൾ കൂടുതൽ സമയം എടുത്തിട്ടില്ല.കാരണം നിങ്ങൾ റസൂലുല്ലാഹിﷺയുടെ ഹദീസിന് വേണ്ടി വന്നതാണെന്ന് ഞാൻ മനസ്സിലാക്കി അപ്പോൾ അതിന് വേണ്ടി ഒരുങ്ങി തയ്യാറാൻ ഞാൻ ഇഷ്ടപ്പെടുന്നു.


 لَمَّا كثر على مالك الناس ............ يسمعهم


 ഇമാം മാലിക് (റ(ന്റെ അടുത്ത് ആളുകൾ വർദ്ധിച്ചപ്പോൾ മഹാനവർകളോട് ചോദിക്കപ്പെട്ടു: ജനങ്ങളെ കേൾപ്പിക്കാൻ അങ്ങയിൽ നിന്ന് ഹദീസ്കേട്ട് പറഞ്ഞ്

കൊടുക്കുന്നയാളെ നിയമിച്ച് കൂടെ?


 فقال : قال الله تعالى : ﴿يأيها الذين ............. النبي﴾


 മഹാനവകൾ

 പറഞ്ഞു: അല്ലാഹു പറഞ്ഞിട്ടുണ്ട് " ഓ സത്യവിശ്വാസികളെ നബിﷺയുടെ ശബ്ദത്തേക്കാൾ നിങ്ങളുടെ ശബ്ദത്തെ നിങ്ങൾ ഉയർത്തരുത്"


 حَبَسْت :തടഞ്ഞ് വെച്ചു

زِدتُّ :കൂടുതലാക്കി

تَأَهَّبَ :ഒരുങ്ങുക

مُسْتَمْلِياً : കേട്ട് പറഞ്ഞ് കൊടുക്കുന്നയാൾ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 3

 ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 3

♾️♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الثالثة

اَفَلَا اَكُونَ عَبْدًاشَكُورًا

ഞാൻ നന്ദിയുള്ള അടിമയാകണ്ടയോ?


سَيِّدُنَا محمدﷺ ... ............ من ربه


നമ്മുടെ നേതാവ് മുഹമ്മദ് നബി (സ്വ) സൃഷ്ടികളിൽ അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടവരും അടിമകളിൽ അല്ലാഹുവിനോട് ഏറ്റവും അടുത്ത വരുമാണ് .


ومع ذالك كان ............. وقواما

 അതോടൊപ്പം അല്ലാഹുവിൻറെ ശിക്ഷയെ കൂടുതൽ ഭയപ്പെടുന്നവരും അല്ലാഹുവിൻറെ പ്രതിഫലത്തെ കൂടുതൽ ആഗ്രഹിക്കുന്ന വരുമായിരുന്നു.കൂടുതൽ നിസ്കരിക്കുന്നവരും കൂടുതൽ നോമ്പ് നോൽക്കുന്ന വരുമായിരുന്നു.


حَتَّی رَوَی المغيرة رضى الله عنه : أن النبيﷺ............. عبداشَكُورًا


മുഗീറ(റ) റിപ്പോർട്ട് ചെയ്യുന്നു: നിശ്ചയം നബി കാലിൽ നീര് കെട്ടി വീർക്കുന്നത് വരെ   നിസ്കരിക്കാറു ണ്ടായിരുന്നു അപ്പോൾ നബിയോട് ചോദിക്കപ്പെട്ടു എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് ? അള്ളാഹു തങ്ങൾക്ക് കഴിഞ്ഞതും വരാൻ പോകുന്നതും ആയഎല്ലാ ദോഷങ്ങളും പൊറുത്തു തന്നിട്ടുണ്ടല്ലോ? നബി പറഞ്ഞു: ഞാൻ അല്ലാഹുവിന് നന്ദിയുള്ള അടിമയാകണ്ടയോ?


 وَذَاتَ ليلة ............... قدرقِيَامِهِ 


ഒരു രാത്രി നിന്ന് നിസ്കരിക്കുമ്പോൾ  അൽബഖറ, ആലു ഇംറാൻ , നിസാഹ്, മാഇദ എന്നീ സൂറത്തുകൾ നബി ഓതി പിന്നെ റുകൂഹ്, സുജൂദ് സുജൂദുകൾക്കിടയിലെ ഇരുത്തം എന്നിവ നിർത്തതിന്റെ ദൈർഘ്യത്തോളം  സമയമെടുത്തു ചെയ്തു.


 وَقَالَ عبد الله بن الشخير رضي الله عنه ...........الْمِرْجَلِ


 അബ്ദുല്ലാഹിബ്നു ശിഹീർ (റ) പറഞ്ഞു: ഞാൻ നബി (സ്വ) യുടെ അടുക്കൽ ചെന്നു.അപ്പോൾ നബി നിസ്കരിക്കുകയായിരുന്നു. ചട്ടി തിളക്കുന്ന ശബ്ദം പോലെ നബിയുടെ ഉള്ളിൽ നിന്നും  ശബ്ദം ഉണ്ടായിരുന്നു


 وَقَالَ ابن أبي هالة : كان رسول اللهﷺ..............رَاحَة


ഇബ്നു അബി ഹാല  പറഞ്ഞു: നബി(സ്വ) അതീവ ദുഃഖിതനും സദാ ചിന്തിക്കുന്നവരും ആയിരുന്നു സമാധാനം ഉണ്ടായിരുന്നില്ല.


 وَكَانَ رسول اللهﷺ...............عن الأجرمِنْكُمَا


 ബദറിലേക്കുള്ള യാത്രയിൽ നബി (സ്വ) തങ്ങളും അലി (റ)യും മർസദ് (റ) യുo ബദ്‌റിലേക്കുള്ള യാത്രയിൽ ഒരു വാഹനത്തിന് ഊഴം നിശ്ചയിച്ച് സഞ്ചരിക്കുന്ന വരായിരുന്നു. അപ്പോൾ നബിയുടെ ഊഴം എത്തിയപ്പോൾ അവിടുത്തെ കൂട്ടുകാർ പറഞ്ഞു  നബിയേ തങ്ങൾക്ക് പകരം ഞങ്ങൾ നടക്കാം അപ്പോൾനബി പറഞ്ഞു: നിങ്ങൾ രണ്ട് പേരും എന്നേക്കാൾ ശക്തരല്ല ഞാൻ കൂലി ആവശ്യമില്ലാത്തവരുമല്ല.


 اَحَبّ :ഏറ്റവും പ്രിയപ്പെട്ടവൻ

اَقْرَب :ഏറ്റവും അടുത്തവൻ

حِرْصْ : ആഗ്രഹം

صَوَّامًا :കൂടുതൽ നോമ്പ് നോൽക്കുന്ന വർ

قَوَّامًا :കൂടുതൽ നിസ്കരിക്കുന്നവർ

تَوَرَّمَتْ :നീർ കെട്ടി വീർത്തു

قَدَم :കാൽ

صَنَعَ : ചെയ്തു

جَوْف : ഉള്ള്

اَزِيز :തിളക്കുന്ന ശബ്ദം

مِرْجَل ചട്ടി

مُتَوَاصِلُ الْاَحْزَان :സദാ ദു:ഖിതൻ

دَائِمُ الْفِكْر : എപ്പോഴും ചിന്തിക്കുന്നവൻ

رَاحَة : സമാധാനം

عُقْبَة : ഊഴം

مَسِير : യാത്ര

اَقْوَی : ശക്തൻ


 وَلَمَّاكَانَ بناء ............ من المسلمين


 മദീനയിലെ മസ്ജിന്നബവിയുടെ നിർമ്മാണം നടക്കുമ്പോൾ നബി സഹാബത്തിന്റെ കൂടെ ഇഷ്ടിക മാറ്റിവെക്കാൻ തുടങ്ങി. മുസ് ലിംകളിൽ പെട്ട ഒരാളുടെ കവിത ഉദ്ധരിച്ച് ആലപിച്ച് കൊണ്ടിരുന്നു.


اللهم إن الأجر ............ والمهاجرة

 "അല്ലാഹുവേ...യഥാർത്ഥപ്രതിഫലം പരലോകത്തെ പ്രതിഫലമാണ് മദീനയിലെ അൻസാരികൾക്കും മദീനയിലേക്ക് പാലായനം ചെയ്ത് വന്ന മുഹാജിറുകൾക്കും നീ കരുണ ചെയ്യേണമേ


وَلَمَّا رَئَ المسلمون ........ بعضهم


 ജോലിയിൽ നബിയുടെ ഉൽസാഹം കണ്ട് ചിലർ മറ്റുള്ളവരോട് പറഞ്ഞു: 


لئن قعدنا ............. المضلل


നബി തങ്ങൾ പണിയെടുക്കുമ്പോൾ നമ്മൾ നോക്കി ഇരുന്നാൽ അത് നമ്മൾ ചെയ്യുന്ന പിഴച്ച പ്രവർത്തനമാണ് 


 فَلَقِيَه رجل ................. إلى الله منى


നബി ഇഷ്ടിക ചുമന്ന് വരുമ്പോൾ ഒരാൾ കണ്ട് പറഞ്ഞു. അതെനിക്ക് തരൂ റസൂലേ.. നബി പറഞ്ഞു നീ പോയി വേറേ എടുക്കൂ അല്ലാഹുവിലേക്ക് എന്നേക്കാൾ നീ ആവശ്യക്കാരനല്ല


 كَمَا اَنَّهُﷺ شاركهم................. عبد الله بن رواحة رضي الله عنه


അഹ്സാബ് യുദ്ധത്തിൽ കിടങ്ങ് കുഴിക്കുമ്പോൾ നബി സ്വഹാബത്തിന്റെ കൂടെ കുഴിക്കാൻ തുടങ്ങി .

അവിടുത്തെ വയറ്റിൽ പൊടി പുരളുന്നത് വരെ മണ്ണ് നീക്കിയിരുന്നു. അബ്ദുല്ലാഹിബ്നു റവാഹ (റ) യുടെ കവിത ഉദ്ധരിച്ച് നബി പറഞ്ഞ് കൊണ്ടിരുന്നു.


والله لولا الله ......... ولا صلينا


 "അല്ലാഹു നമുക്ക്  സൻമാർഗ്ഗം നൽകിയിരുന്നില്ലെങ്കിൽ നമുക്ക് സൻമാർഗ്ഗം ലഭിക്കുമായിരുന്നില്ല സ്വദഖ നൽകാനോ നിസ്കരിക്കാനോ ഭാഗ്യം ലഭിക്കുമായിരുന്നില്ല "


فأنزلن ........... إن لاقينا


" ഞങ്ങൾക്ക് നീ സമാധാനം ഇറക്കി തരണേ ശത്രുക്കളെ അഭിമുഖീകരിക്കുമ്പോൾ ഞങ്ങളുടെ പാദങ്ങളെ നീ ഉറപ്പിച്ച് നിറുത്തേണമേ " 


إن الألي قد ............. أبينا


" ഞങ്ങളോട് അക്രമം കാണിക്കുന്നവർ കുഴപ്പമുണ്ടാക്കാൻ ഉദ്ദേശിച്ചാൽ ഞങ്ങൾ തടയും"

وربما كان يحفر ............... مشاركتكم في الأجر


ചിലപ്പോൾ അവിടുന്ന്‌ ക്ഷീണിക്കുന്നത് വരെ കുഴി കുഴിക്കാറുണ്ടായിരുന്നു .അങ്ങിനെ ഒരു ആശ്വാസം കിട്ടുന്നത് വരെ നബി ഇരിക്കും. നബിയുടെ അനുയായികൾ പറഞ്ഞു. അല്ലാഹുവിന്റെ റസൂലേ അങ്ങേക്ക് പകരം ഞങ്ങൾ പണിയെടുക്കാം അപ്പോൾ നബി പറയും: നിങ്ങളോടൊപ്പം പ്രതിഫലത്തിൽ പങ്കാളിയാകാൻ ഞാൻ ഉദ്ധേശിക്കുന്നു.


بِنَاء : നിർമ്മാണം

لَبِنَة :ഇഷ്ടിക

يَنْقُلُ : മാറ്റി വെക്കുക

تَمَثَّلَ : ഉദ്ധരിക്കുക

سَكِينَة : സമാധാനം

نَشَاط : ഉൽസാഹം

حَفَرَ : കുഴിക്കുക

خَنْذَق : കിടങ്ങ്

غَزْوَة : യുദ്ധം

لَاقَی : അഭിമുഖീകരിക്കുക

اَبَی : തടഞ്ഞു

اِغْبَرَّ :പുരളുക

يَسْتَرِيحُ :ആശ്വാസം ലഭിക്കുക

يَعْيَی :ക്ഷീണിക്കുക

اَقْدَام : പാദങ്ങൾ

ثَبِّتْ :ഉറപ്പിച്ച് നിർത്തുക

اِهْتَدَی : സൻമാർഗ്ഗം ലഭിക്കുക


        الملاحظات النحوية

اِسُمُ الجِنْسِ وَاسْمُ الْعَلَمِ


الإسم نوعان ......... علم


ഇസ്മ് രണ്ട് വിധമാണ് 

 1 - إِسْمُ جِنْس

2 - إِسْمُ عَلَم


إسم الجنس ........... ومسجد


ഇസ്മു ജിൻസ് എന്നാൽ ഒരു വർഗ്ഗത്തിന്റെ അംഗങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അംഗം കൊണ്ട് പ്രത്യേകമാകാത്ത ഇസ്മാണ് .

شَهْرٌ (മാസം )

خَلِيفَة (ഭരണാധികാരി)

مَسْجِدٌ (പള്ളി )

എന്നിവ പോലെ .


واسم العلم ................ وكعبة


ഇസ്മുعَلَم എന്നാൽ ഒരു വർഗ്ഗത്തിന്റെ അംഗങ്ങളിൽ നിന്ന് ഏതെങ്കിലും ഒരു അംഗം കൊണ്ട് പ്രത്യകമാകുന്ന ഇസ്മാണ് .رَمَضَان ، عُثْمَان ، كَعْبَة എന്നിവ പോലെ

الأمثلة : ഉദാഹരണങ്ങൾ


         ★ إسم الجنس★

رَجُلٌ ( പുരുഷൻ)

كِتَابٌ (ഗ്രന്ഥം)

رَسُولٌ (പ്രവാചകൻ)

بَلَدٌ ( നാട്)


     ★إسم العلم★

عَلِيٍّ

قُرْآنٌ

مُحَمَّدٌ

مَكَّةٌ

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ് = 10 വിഷയം = തസ്കിയ യൂണിറ്റ് = 2

 ഫുൾ നോട്ട്

ക്ലാസ് = 10

വിഷയം = തസ്കിയ

യൂണിറ്റ് = 2

♾️♾️♾️♾️♾️♾️♾️♾️♾️

الوحدة الثانية

سُلْطَانُ الْقُرَبِ ആരാധനകളുടെ രാജാവ്


وَاعۡلَمْ بِأَنَّ الَّذِى................... دَائِمٍ يَخِبِ


പരലോകത്തിന് പകരം ഇഹലോകത്തെ വാങ്ങിയവൻ നിത്യമായ അനുഗ്രഹങ്ങളെ നഷ്ടപ്പെടുത്തിയവനാണെന്ന് നീ മനസ്സിലാക്കണം.


 سُلْطَانٌ : രാജാവ്

قُرْبَةٌ : ആരാധന

اِعْلَمْ :നീ മനസ്സിലാക്കുക / അറിയുക

يَبْتَاعُ :വാങ്ങുക

عَاجِلٌ : ഇഹലോകം

آجِلٌ : പരലോകം

نَعِيمٌ : അനുഗ്രഹം

دَائِمٌ :നിത്യമായ

يَخِبُ : നഷ്ടപ്പെടുക


 وَاتْلُ القرآن...................وَلَاتَغِبِ


ഹൃദയ സാന്നിധ്യത്തോടെ ഭയപ്പാടോടെ നീ നിത്യമായി ഖുർആൻ പാരായണം ചെയ്യുക നീ അശ്രദ്ധ വാനാകരുത് നീ അബോധവാനാകരുത്.


 وَاذْكُرْ إلهك.................فِي الْقُرَبِ


നീ അല്ലാഹുവിന് ദിക്ർ ചൊല്ലുക അത് നീ ഒഴിവാക്കരുത് തീർച്ചയായും ദിക്ർ ആരാധനകളുടെ കൂട്ടത്തിലെ രാജാവിനെ പോലെയാണ്.


 قَلْبٌ حَاضِرٌ :ഹൃദയ സാന്നിധ്യo

وَجِلٌ :ഭയപ്പെടുന്നത്

دَوَامْ : നിത്യം

تَذْهَلْ : അശ്രദ്ധ വാനാകുക

تَغِبِ : 

അബോധവാനാകുക


 وَقُمْ إذا هجع..............عَنِ الْاَدَبِ 


എല്ലാവരും ഉറങ്ങുന്ന സമയത്ത് പരിശ്രമശാലിയായ നിലയിൽ നീ എഴുന്നേറ്റ് നിസ്കരിക്കുക

നിന്റെ നിലനിൽപ്പിന് ആവശ്യമായത്‌ മാത്രം ഭക്ഷിക്കുക. ഭോജന മര്യാദയെ തൊട്ട് നീ അശ്രദ്ധവാനാകരുത്


وَخَالِقِ الناس.................وَلَاتَعِبِ


നല്ല സ്വഭാവത്തോട് കൂടി ആളുകളോട് നീ പെരുമാറുക അവരിൽ നിന്ന് ഒരാളെയും നീ ആക്ഷേപിക്കരുത് ഒരാളെയും നീ വഷളാക്കരുത്.


 هَجَعَ :ഉറങ്ങുക .

نُوَّامٌ : ഉറങ്ങുന്നവർ

مُجْتَهِدٌ : പരിശ്രമശാലി

قِوَامٌ : മതിയായത്

اَدَبٌ :മര്യാദ

يَغْفُلُ : അശ്രദ്ധവാനാകുക

تَعّتِبُ :ആക്ഷേപിക്കുക

يَعَِيبُ : വഷളാക്കുക


الملا خطا ت النحوية


اِسْمُ الْاِشَارَة സൂചന നാമം


إسم الإشارة ............ وبعيد


ഇശാറത്തിന്റെ ഇസ് മ് എന്നാൽ നിശ്ചിത വസ്തുവിന്റെ മേൽ സൂചന കൊണ്ട് അറിയിക്കുന്ന പദമാണ്

ഇസ്മുൽ ഇശാറത്ത് രണ്ട് വിധമാണ്.


1قَريبٌ :അടുത്തത്

2بَعِيدٌ : വിദൂരത്തുള്ളത്


          أسماء الإشارة 

     - - - - - - - - - - - - - - -

القَرِيب : -


هَذَا ഇത് / ഇവൻ

هَذَانِ : ഇവർ രണ്ട് പേർ

هَؤُلَاءِ : . ഇവർ ( രണ്ടിൽ കൂടുതൽ )

هَذِهِ : ഇവൾ / ഇത്

هَاتَانِ : ഇവർ രണ്ട് പേർ

هَؤُلاَءِ : ഇവർ ( രണ്ടിൽ കൂടുതൽ )

هُنَا - هَهُنَا : ഇവിടെ


البَعِيد : -


ذَالِكَ : അത് / അവൻ

ذَانِكَ : അവർ രണ്ട് പേർ

أُولَئِكَ : അവർ ( രണ്ടിൽ കൂടുതൽ )

تِلْكَ : അത് / അവൾ

تَانِكَ : അവർ രണ്ട് പേർ

أُولَئِكَ : അവർ ( രണ്ടിൽ കൂടുതൽ )

هُنَاكَ - هُنَالِكَ : അവിടെ


الأمثلة : ഉദാഹരണങ്ങൾ


هَذَا حَاضِرٌ : ഇവൻ ഹാജറാണ്

هَذَانِ حَاضِرَانِ : ഇവർ രണ്ട് പേർ ഹാജറാണ്

هَؤُلَاءِ حَاضِرُونَ : ഇവർ ഹാജറാണ്

هَذِهِ حَاضِرَةٌ : ഇവൾ ഹാജറാണ്

هَاتَانِ حَاضِرَتَانِ : ഇവർ രണ്ട് പേർ ഹാജറാണ്

هَؤُلَاءِ حَاضِرَاتٌ : ഇവർ ഹാജറാണ്

هُنَا بِئْرٌ : ഇവിടെ ഒരു കിണറുണ്ട്

هَهُنَا بِرْكَةُ : ഇവിടെ ഒരു കുളമുണ്ട്

ذَالِكٌ نَائِمٌ : അവൻ ഉറങ്ങുന്നവനാണ്

ذَانِكَ نَائِمَانِ : അവർ രണ്ട് പേർ ഉറങ്ങുന്നവരാണ്

أُولَئِكَ نُوِّامٌ : അവർ ഉറങ്ങുന്നവരാണ്

تِلْكَ نَائِمَةٌ : അവൾ ഉറങ്ങുന്നവളാണ്

تَانِكَ نَائِمَتَانِ : അവർ രണ്ട് പേർ ഉറങ്ങുന്നവരാണ്

أُولَئِكَ نُوَّامٌ : അവർ ഉറങ്ങുന്നവരാണ്

هُنَاكَ بُحَيْرَةٌ : അവിടെ ഒരു തടാകം ഉണ്ട്

هُنَالِكَ بَحْرٌ : അവിടെ ഒരു സമുദ്രം ഉണ്ട്

➖➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ 

പരീക്ഷാ നോട്ട് Text ക്ലാസ്സ്‌ 10 വിഷയം :തസ്കിയ യൂണിറ്റ് = 1

 ഫുൾ നോട്ട്

ക്ലാസ്സ്‌ = 10

വിഷയം :തസ്കിയ

യൂണിറ്റ് = 1

♾️♾️♾️♾️♾️♾️♾️♾️♾️♾️


ألوحدة الأولى

سورة الفيل


قصة هذه السورة :

ഈ സൂറത്തിലെ ചരിത്രം

                          

كان أبرهة عامل اليمن............ النجاشى


എത്യോപ്യൻ രാജാവായ നജ്ജാശി യുടെ കീഴിലുള്ള യമനിലെ ഒരു ഗവർണ്ണരായിരുന്നു അബ്രഹത്ത്.


فبنى .................... العرب


 അറബികളുടെ ഹജ്ജിനെ ഇങ്ങോട്ട് തിരിക്കാൻ വേണ്ടി യമനിലെ പ്രസിദ്ധ പട്ടണമായ സ്വൻആഇൽ  അബ്രഹത്ത് മനോഹരമായ വലിയ ഒരു ദേവാലയം പണിതു. 


فكرهته ................... الكنيسة بها


എന്നാൽ അതിനെ അറബികൾ വെറുത്തു.  ഖുറൈശികൾ അതിൽ കോപിതരായി. ചെയ്തു. അങ്ങിനെ കിനാന ഗോത്രത്തിലെ  ഒരാൾ  ദേവാലയത്തിൽ മല വിസർജനം നടത്തി. ഖുറൈശികളിലെ ചില യുവാക്കൾ ദേവാലയത്തിനുള്ളിൽ തീയിട്ടു അത് മൂലം ദേവാലയം കത്തിനശിച്ചു


فحلف .................. عظيم

.

 അപ്പോൾ  കഅ്ബ  പൊളിക്കുക തന്നെ ചെയ്യുമെന്ന് അബ്രഹത്ത് സത്യം ചെയ്തു. അങ്ങിനെ അയാൾ ആനപ്പടയടങ്ങുന്ന ഒരു വലിയ സൈന്യവുമായി പുറപ്പെട്ടു. ആ സൈന്യത്തിന് മുന്നിൽ ഒരു ഗജവീരൻ ഉണ്ടായിരുന്നു.


عَامِلَ الْيَمَن : യമൻ ഗവർണ്ണർ

بَنَی : നിർമ്മിച്ചു

غَضِبَ : കോപിച്ചു

اَشْهَرُ مَدِينَة : പ്രസിദ്ധ പട്ടണം

كَنِيسَة : ദേവാലയം/ചർച്ച്

رَائِعَة : മനോഹരമായ

اَوْقَدَ : തീയിട്ടു

اِحْتَرَقَ : കത്തിനശിച്ചു.

تَغَوَّطَ മലവിസർജനം നടത്തി

كَرِهَ : വെറുത്തു

حَلَفَ : സത്യം ചെയ്തു

جَيْشٌ كَثِيفٌ : വലിയ സൈന്യം

يَهْدِمُ : പൊളിക്കുക

فِيلٌ عَظِيمٌ : ഗജവീരൻ


فلما قرب .................... مكة

അബ്റഹത്ത് മക്കയോട് അടുത്തപ്പോൾ മക്കയിലെ മൃഗങ്ങൾക്ക് നേരേ ആക്രമണം നടത്താൻ തന്റെ സൈന്യത്തോട് കൽപിച്ചു.


ثم تقدم ............... وفيلته


പിന്നീട് കഹ്ബ പൊളിക്കാൻ അയാൾ മുന്നോട്ട് നീങ്ങി.

അപ്പോൾ  അബ്റഹത്തിന്റെ സൈന്യത്തെയും ആനകളെയും പേടിച്ചത് കൊണ്ട് മലകളിലും മലഞ്ചെരുവുകളിലും പോയി രക്ഷപ്പെടാൻ അബ്ദുൽ മുത്തലിബ് ഖുറൈശികളോട് കൽപിച്ചു.


وارسل .......... سود ا


 അല്ലാഹു ആ അക്രമകാരികൾക്ക് നേരേ  കറുത്ത പക്ഷികളെ അയച്ചു.


قَرُبَ : അടുത്തു

جُنْد/جَيْش : സൈന്യം

غَارَة : അക്രമണം

مَوَاشِی : മൃഗങ്ങൾ

جِبَال : മലകൾ 

شِعَاب : മലഞ്ചെരുവുകൾ

فِيلَة : ആനകൾ

تَحَرُّز : രക്ഷപ്പെടൽ


مع كل طير ................. بالحجارة


ഒരോ പക്ഷിയുടെ അടുത്തും ചുട്ട് പഴുപ്പിച്ച കളിമണ്ണിനാലുള്ള മൂന്ന് കല്ലുകൾ ഉണ്ടായിരുന്നു. ഒന്ന് അതിന്റെ കൊക്കിലും രണ്ടെണ്ണം അതിന്റെ ഇരുകാലിലും . ആ പക്ഷികൾ അവരെ കല്ല് കൊണ്ട് എറിഞ്ഞു.


فكان الحجر ........ هامدة


അപ്പോൾ കല്ല് ഒരാളുടെ തലയിൽ പതിക്കുകയും പിൻ ദ്വാരത്തിലൂടെ പുറത്തേക്ക് വരുകയും ചെയ്യും. അങ്ങിനെ ചേതനയറ്റ ജഡമായി ഭൂമിയിൽ അവരെ തളളും.


اَحْجَار : കല്ലുകൾ

سِجِّيل : ചുട്ട് പഴുപ്പിച്ച കളിമണ്ണ്

مِنْقَار കൊക്ക്

رِجْل : കാല്

رَمَی : എറിയുക

يَقَعُ പതിക്കുക

جُثَّة :ജഡം

هَامِدَة : നിശ്ചലമായ


 وَلَمْ يَبْقَ................ الى اليمن


അവരിൽ നിന്നും ഒരു ചെറിയ സംഘം മാത്രമാണ് അവശേഷിച്ചത്. അവർ അബ്റഹത്തി നോടൊപ്പം യമനിലേക്ക് പിന്തിരിഞ്ഞോടി.


وهو خائف ................ صنعاء


 അബ്റഹത്ത് പേടിച്ച് വിറച്ച നിലയിലാണ്. അവന്റെ അവയവങ്ങൾ ഓരോന്നായി കൊഴിഞ്ഞ് വീണ് കൊണ്ടിരിക്കുന്നു

 അങ്ങിനെ അവർ അബ്റഹത്തിനെ കൊണ്ട് സൻ ആ ഇൽ എത്തി .


وهو مثل ............ صدره


അവൻ ഒരുപക്ഷിക്കുഞ്ഞിനെ പോലെയുണ്ട് അങ്ങിനെ അവൻ നെഞ്ച് പൊട്ടി പിളർന്ന് മരിച്ചു .


وفر وزبره .................. بين يديه 


.അവന്റെ മന്ത്രി ഓടിപ്പോയി. ഒരു പക്ഷി മന്ത്രിയുടെ തലക്ക് മുകളിൽ വട്ടമിട്ട് പറക്കുന്നുണ്ട് അങ്ങിനെ നജാശി രാജാവിന്റെ അടുത്തെത്തി നടന്ന കഥകൾ പറഞ്ഞ് കൊടുത്തു. അപ്പോൾ അയാളുടെ മേൽ കല്ല് വീണു. അയാൾ രാജാവിന്റെ മുമ്പിൽ ചത്ത് വീണു .


بَقِيَ :അവശേഷിച്ചു.

نَفَرٌ :ചെറിയ സംഘം

هَرَبَ : പിന്തിരിഞ്ഞോടി

وَجِلٌ : പേടിച്ചവൻ

تَسَاقَطَ : കൊഴിഞ്ഞ് വീഴുക

يُحَلِّقُ : വട്ടമിട്ട് പറക്കുക

فَرْخُ الطَّائِرِ : പക്ഷിക്കുഞ്ഞ്

بَلَغَ :എത്തി

قَصَّ :കഥ പറഞ്ഞു

اِنْصَدَعَ : പൊട്ടിപ്പിളർന്നു.

خَرَّ مَيِّتًا :മരിച്ച് വീണു

فَرَّ : ഓടി

وَزِيرٌ :മന്ത്രി


 تَفْسِيرُ هَذِهِ السُّورَة

സൂറത്തിന്റെ വ്യഖ്യാനം


﴿اَلَمْ تَرَ﴾ : ألم تعلم ......... العيان


നബിയേ തങ്ങൾ കണ്ടില്ലേ - അനിഷേധ്യമായ നിരന്തര വാർത്തകൾ മുഖേന നേരിട്ട് കണ്ടതിനോട് തുല്യമായ രൂപത്തിൽ തങ്ങൾ അറിഞ്ഞില്ലേ


﴿كَيْفَ فَعَلَ رَبُّكَ﴾ :كيف صنع ربك


 തങ്ങളുടെ രക്ഷിതാവ് എന്താണ് ചെയ്തത് എന്ന്


﴿ بِاَصْحَابِ الفِيلِ﴾ : وهم ابرهة وجيشه


 ആനക്കാരെ കൊണ്ട്

(അവർ അബ്റഹതും സൈന്യവുമാണ് )


 ﴿اَلَمْ يَجْعَلْ كَيْدَهُمْ﴾ : ألم يصير ....... مكرهم )


 അവരുടെ കുതന്ത്രത്തെ അല്ലാഹു ആക്കിയില്ലേ (അവരുടെ കുതന്ത്രത്തെ അവൻ ആക്കിയിരിക്കുന്നു )


﴿فِي تَضْلِيلٍ﴾ في خسار

നിഷ്ഫലം


﴿ وَاَرْسَلَ عَلَيْهِمْ طَيْرًا﴾. : وبعث عليهم طيرا


 അവർക്ക് നേരെ അവൻ പക്ഷികളെ അയച്ചു

.

 ﴿اَبَابِيلَ﴾ : جماعات متتابعة


ഒന്നിന് പിറകെ ഒന്നായി കൂട്ടം കൂട്ടമായി വരുന്ന


 يُشَابِهُ : ـതുല്യമാകുക

عِيَانْ : .നേരിട്ട് കാണൽ

صَنَعَ : ചെയ്യുക

جَيْشٌ : സൈന്യം

خَسَارْ :  നിഷ്ഫലം

بَعَثَ :  അയക്കുക

جَمَاعَاتٍ :  കൂട്ടം കൂട്ടമായി

مُتَتَابِعَاتٍ :  ഒന്നിന് പിറകെ ഒന്നായി വരുന്ന


 ﴿تَرْمِيهِمْ بِحِجَارَةٍ﴾ :تقذفهم بحجارة


 അവരെ അത് എറിയുന്നു .


﴿مِنْ سِجِّيلً﴾ : من طين ........ بالنار


ചുട്ട് പഴുപ്പിച്ച  (തീയിൽ ഇട്ട് ചൂടാക്കിയ ) കളിമണ്ണിനാലുള്ള


﴿ فَجَعَلَهُمْ ﴾: فصيرهم اي اصحاب الفيل

 

അങ്ങിനെ

. അവരെ  (ആനക്കാരെ ) അവൻ ആക്കി


﴿كَعَصْفٍ مَّأْكُولً﴾ : كورق زرع اكلته الدواب


മൃഗങ്ങൾ ചവച്ച് തുപ്പിയ പുല്ല് പോലെ.


۞اَلَمْ تَعْلَمْ.......... .......... أكلته الدواب


 ഓ നബിയേ... നേരിട്ട് കണ്ടതിനോട് തുല്യമാകുന്ന വിധത്തിൽ അനിഷേധ്യമായ നിരന്തര വാർത്തകൾ കൊണ്ട് തങ്ങൾ അറിഞ്ഞില്ലേ .... അബ്റഹത്തിനെയും അയാളുടെ സൈന്യത്തെയും കൊണ്ട് തങ്ങളുടെ രക്ഷിതാവ് എങ്ങിനെയാണ് 

ചെയ്തത് എന്ന്

അവരുടെ കുതന്ത്രത്തെ അവൻ നിഷ്ഫലമാക്കിയില്ലേ

അവർക്ക് നേരേ അവൻ ഒന്നിന് പിറകെ ഒന്നായി  കൂട്ടം കൂട്ടമായി വരുന്ന പക്ഷികളെ അയച്ചു.

ആ പക്ഷികൾ അവർക്ക് നേരേ ചുട്ട് പഴുപ്പിച്ച കളിമണ്ണിനാലുള്ള കല്ല് കൊണ്ട് എറിയുന്നു.

അങ്ങിനെ അവരെ അവൻ നാൽക്കാലികൾ ചവച്ച് തുപ്പിയ പുല്ല് പോലെയാക്കി .


عِبْرَةُ هَذِهِ الْقِصَّةِ ഈ കഥയിലെ ഗുണപാഠം


اِنَّ اَبْرَهَةَ.................. مأكول


അബ്റഹത്തും സൈന്യവും അല്ലാഹുവിന്റെവിശുദ്ധ ഭവനം പൊളിക്കാൻ കുതന്ത്രം മെനഞ്ഞു . അപ്പോൾ അവരുടെ കുതന്ത്രത്തെ അല്ലാഹു നിഷ്ഫലമാക്കി. ചുട്ടെടുത്ത കല്ലുകൾ എറിഞ്ഞ് അല്ലാഹു അവരെ നാൽക്കാലികൾ ചവച്ച് തുപ്പിയ പുല്ല് പോലെയാക്കി.


وهذه الواقعة ............ الغريبة


ഈ സംഭവം അല്ലാഹുവിന്റെ മഹത്തായ കഴിവിന്റെ മേൽ അറിയിക്കുന്നതാണ് കാരണം തുളച്ച് കയറുന്ന വെടിയുണ്ട കളെ പോലെയുള്ള മാരകശേഷിയുള്ള കല്ലുകളുമായി ഒന്നിന് പിറകെ ഒന്നായി കൂട്ടം കൂട്ടമായി ഈ പക്ഷികളുടെ വരവ് അൽഭുതകരമായ അസാധാരണ സംഭവങ്ങളിൽ പെട്ടതാണ്.


 كَيْدٌ :ചതി, കുതന്ത്രം

مُحْمَاةٌ :ചുട്ടെടുത്ത

قَاتِلَة : മാരകമായ

رَصَاصَاتٍ : വെടിയുണ്ടകൾ

ثَاقِبَة :തുളച്ച് കയറുന്ന

خَوَارِقٌ : അസാധാരണ സംഭവങ്ങൾ

غَرِيبَة : അൽഭുതകരമായ


كما أنها دالة ...... ..... ميلادهﷺ


അത് പോലെ ഈ സംഭവം നബി (സ്വ) യുടെ നുബുവ്വത്തിന്റെ മേൽ അറിയിക്കുന്നതാണ്. കാരണം ഇത് നടന്നത് നബി (സ്വ) ജനിച്ചവർഷമാണ്.


وما كانت نصر ......... .. رسول التوحيدﷺ


ഈ സംഭവം ബഹുദൈവ വിശ്വാസികളും ബിംബാരാധകരുമായ ഖുറൈശികളെ സഹായിക്കലല്ല.മറിച്ച് ഏക ദൈവ വിശ്വാസത്തിന്റെ പ്രചാരകനായ നബി (സ്വ) യുടെ ആഗമനം അടുത്തു എന്നതിന്റെ മേൽ അറിയിക്കുന്ന നുബുവ്വത്തിന്റെ മുമ്പ് പ്രത്യക്ഷപ്പെടുന്ന അസാധാരണ സംഭവങ്ങളിൽ പെട്ടതാണ്.


دَالَّةٌ : അറിയിക്കുന്നത്

مَجِيءٌ : വരവ് / ആഗമനം

نَصْر : സഹായം

إِرْهَاصَات : നുബുവ്വത്തിന്റെ മുമ്പുളള അസാധാരണ സംഭവങ്ങൾ


 الملاحظات النحوية

       

          اَلاِضَافَةُ

إذا قلت .................... مجرور


اَصّحَابُ الْفِيلِ   اۧنّْ نِي پَرَڿَالْ

 اَلْاَصْحَاب اۧنَّتِنۧ اَلْفِيل اۧنَّتِلۧيكّْ نِي چۧيرْتِّ


اَصْحَابْ اۧنَّتِنۧ فِيلْ اۧنَّتِلۧيكّْ چۧيرْتِّيَتِنّْ اِضَافَةْ اۧنّْ پَرَيُنُّ

 اَپٗوۻْ اَصْحَاب اۧنَّتْ مُضَافُمْ الْفِيل اۧنَّتْ مُضَافْ اِلَيْهِيُمْ اٰڹْ

 مُضَافْ اَلَيْهِ اۧپٗوژُمْ جَرّْ چۧيَّپۧڊَّتَاڹْ


     اُدَاھَڔَڹَۼَّۻْ


١-مَلِكُ الْيَمَنِ: ( يَمَنِلۧ ڔَاجَاوْ )

مَلِكٌ -مُضَافٌ،وَالْيَمنُ- مُضَافٌ إِلَيْهِ

٢-أَشْهَرُ مَدِينَةٍ:(اۧيڔَّوُمْ پْرَسِدَّھمَايَ پَڊَّڹَمْ)

أَشْهَرُ- مُضَافٌ ،وَمَدِينَةٌ- مُضَافٌ إِلَيْهِ

٣-حَجُّ الْعَرَبِ:(عَرَبِكَۻُڊۧ حَجّْ)

حجٌّ- مُضَافٌ،وَالعَرَبُ-  مُضَافٌ إِلَيْهِ

➖➖➖➖➖➖➖➖✍️

മുഹമ്മദ് മുസ്ഥഫ സഖാഫി മാത്തൂർ

മീലാദ് വിജ്ഞാന പരീക്ഷ 21


മീലാദ് വിജ്ഞാന പരീക്ഷ 21


🥇🥈🥉 സ്ഥാനം നേടുന്നവർക്ക് ആകർഷകമായ സമ്മാനം


🥰 കൂടാതെ പങ്കെടുക്കുത്തവരിൽ നിന്നും നറുക്കെടുപ്പിലൂടെ 5 പേർക്കും 80 % മാർക്ക് കരസ്ഥമാക്കുന്ന 10 പേർക്കും സ്പെഷൽ ഗിഫ്റ്റ്..🥰


😊 പരീക്ഷ അറിവ് അംഗങ്ങൾക്ക് മാത്രം


📆 തിയ്യതി: ഒക്ടോബർ 31 ഇന്ത്യൻ സമയം രാവിലെ 11 മുതൽ രാത്രി 12 വരെ


📚സില സബ്: അറിവ് ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച് PDF 45 ആം ഭാഗം  മുത്ത് റസൂൽ


🔜 പരീക്ഷയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ പിന്നീട് അറിയിക്കും



Saturday, October 30, 2021

സമ്മതപത്രം


സമ്മതപത്രം

ചിത്രത്തിന്നു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ചെയ്യാം



 

Sunday, October 24, 2021

സ്റ്റാറ്റസ് മത്സരം

 അറിവ് വാട്സപ്പ് മീലാദ് കാമ്പയിൻ 21 ഭാഗമായി സ്റ്റാറ്റസ് വ്യൂ മത്സരം സംഘടിപ്പിക്കുന്നു


മുകളിലെ പോസ്റ്റർ സ്റ്റാറ്റസായി വെക്കുക. ശേഷം 24 മണിക്കൂറിനു മുമ്പായി സ്ക്രീൻ ഷോട്ട് എടുക്കുക 8547227715 എന്ന നമ്പറിലേക്ക് അയക്കുക


പിന്നെ താഴെയുള്ള Form പൂരിപ്പിക്കാൻ മറക്കരുത്




ഈ പേരുണ്ടോ? സമ്മാനമുണ്ട് |#പേരിടൽ മത്സരത്തിൽ പങ്കെടുക്കാം പ്രത്യേക സമ്മാനം നൽകുന്നു

ഈ പേരുണ്ടോ? സമ്മാനമുണ്ട് | #പേരിടൽ  മത്സരത്തിൽ പങ്കെടുക്കാം   അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബ...